![post-thumbnail](https://malabar-journal-images.s3.amazonaws.com/attachments/001.jpg)
അചഞ്ചല സൗഹൃദത്തിന്റെ ഉള്‍ച്ചുകപ്പ്
![](https://malabar-journal-images.s3.amazonaws.com/content-images/001.jpg)
സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും.
അചഞ്ചലമായ സൗഹൃദത്തിന്റെ രണ്ട് സഖാക്കള്‍. കോടിയേരിയെന്നും പിണറായിയെന്നും രണ്ട് ദേശനാമങ്ങളില്‍ ചുകന്ന ഇടത് കരുത്ത്. അടിയന്തരാവസ്ഥക്കാലത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിമന്റ് കട്ടിലിലെ ജയില്‍ ജീവിതം മുതല്‍ നിയമസഭയുടെ അകത്തളം വരേക്കും ഒന്നായി സഞ്ചരിച്ചവര്‍. പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലത്ത് കോടിയേരി പാര്‍ട്ടിയെയും, സംസ്ഥാനം ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടപ്പോള്‍ പിണറായി സംസ്ഥാനത്തെയും ധീരമായി നയിച്ചു. ചരിത്രത്തിലാദ്യമായി തുടര്‍ഭരണം നേടിയപ്പൊഴും കോടിയേരി പിണറായി നേതൃത്വത്തിന്‍റെ കൂടി വിജയമായി രാഷ്ട്രീയകേരളം അതിനെ തിരിച്ചറിഞ്ഞു. സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് അവസാനമായി പിണറായി എഴുതുമ്പോള്‍, എവിടേയും ഒന്നിച്ചിരിക്കുന്നവരുടെ ബന്ധത്തിനപ്പുറം അതിന്റെ ആഴം രാഷ്ട്രീയകേരളം ഒന്നാകെ തിരിച്ചറിയുന്നു. രണ്ടുദേശനാമങ്ങള്‍ ഒറ്റച്ചുകപ്പാകുന്ന, അചഞ്ചല സൗഹൃദത്തിന്റെ ചിത്രസാക്ഷ്യങ്ങള്‍.
![](https://malabar-journal-images.s3.amazonaws.com/content-images/02.jpg)
23ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതുസമ്മേളന നഗരിയില്‍ കൊടിയുയര്‍ത്തിയ ശേഷം,ഇരുവരും ഒന്നിച്ച് സല്യൂട്ട് ചെയ്യുന്നു.
![](https://malabar-journal-images.s3.amazonaws.com/content-images/03.jpg)
സമ്മര്‍ദങ്ങളില്ലാതെ സംഘര്‍ഷങ്ങളില്ലാത്ത ഏകമനസ്സോടെയുള്ള തീരുമാനങ്ങളായിരുന്നു കൊടിയേരിയുടെയും പിണറായിയുടെയും. കരുത്തും ദൗര്‍ബല്യങ്ങളും ഉള്‍ച്ചേര്‍ന്ന മറ്റൊരു സൗഹൃദം ഇടത് രാഷ്ട്രീയത്തില്‍ വേറെയില്ല.
![](https://malabar-journal-images.s3.amazonaws.com/content-images/04.jpg)
![](https://malabar-journal-images.s3.amazonaws.com/content-images/05.jpg)
സൗമ്യതയും നിശ്ചിതത്വവുമാണ് കോടിയേരി പ്രസംഗങ്ങള്‍. അതിശയോക്തിയില്ലാതെ, അതിവൈകാരികതയില്ലാതെ രാഷ്‌ട്രീയം പറയുന്നവരില്‍ മുന്‍പിലായിരുന്നു അദ്ദേഹം.
![](https://malabar-journal-images.s3.amazonaws.com/content-images/06.jpg)
സമ്മേളന വേദിയിലേക്ക് റെഡ് വളണ്ടിയര്‍ വേഷം ധരിച്ച കുട്ടി കൊടിയേരിക്ക് ഉപഹാരം നല്‍കുന്നു.
![](https://malabar-journal-images.s3.amazonaws.com/content-images/08.jpg)
ഇ പി ജയരാജന്‍, കോടിയേരി, പിണറായി, പി ജയരാജന്‍ എന്നിവര്‍.
![](https://malabar-journal-images.s3.amazonaws.com/content-images/09.jpg)
പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുന്നു.
![](https://malabar-journal-images.s3.amazonaws.com/content-images/10.jpg)
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാനദിവസം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൂടെ കേഡര്‍മാരുടെ സല്യൂട്ട് സ്വീകരിക്കുന്നു.
![](https://malabar-journal-images.s3.amazonaws.com/content-images/11.jpg)
![](https://malabar-journal-images.s3.amazonaws.com/content-images/12.jpg)
നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനവേളയില്‍ ശാരദ ടീച്ചറോടൊപ്പം, പി കെ ശ്രീമതി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സീതാറാം യെച്ചൂരി, കെ കെ രാഗേഷ് എന്നിവർ.
![](https://malabar-journal-images.s3.amazonaws.com/content-images/13.jpg)
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കുന്നു.
![](https://malabar-journal-images.s3.amazonaws.com/content-images/14.jpg)
![](https://malabar-journal-images.s3.amazonaws.com/content-images/low1.jpg)
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉപഹാരം സമര്‍പ്പിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍.
![](https://malabar-journal-images.s3.amazonaws.com/content-images/16.jpg)
കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന്‍.
![](https://malabar-journal-images.s3.amazonaws.com/content-images/17a.jpg)
![](https://malabar-journal-images.s3.amazonaws.com/content-images/18.jpg)
വിട.