
ഗാസയിൽ മസ്ജിദിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു
ഞായറാഴ്ച പുലർച്ചെ ഗാസയിലെ മസ്ജിദിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ പറഞ്ഞു. 12 പേർക്ക് പരുക്കേറ്റതായും പ്രാഥമിക റിപ്പോർട്ട്, മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേർ അൽ-ബലാഹിലെ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അഭയം പ്രാപിച്ച ഗാസയിലെ മസ്ജിദിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
വടക്കൻ ഗാസയിലും തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ബോംബാക്രമണം ശക്തമായി തുടരുന്നു,
ഹമാസിനെതിരായ ആക്രമാണമാണെന്ന് സ്ഥിരം വാദമാണ് മസ്ജിദ് ആക്രമണത്തിനും ന്യായമായി ഇസ്രായേൽ പറഞ്ഞത്.
ഒക്‌ടോബർ 7 ആക്രമണത്തിന് ഏകദേശം ഒരു വർഷത്തിനു ശേഷവും ഇസ്രായേൽ യുദ്ധം തുടരുകയാണ്. അതിർത്തിയിൽ ഇസ്രായേലുമായി വെടിവയ്പ്പ് നടത്തുന്ന ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരെ ഒരു പുതിയ മുന്നണി തുറന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് ശേഷം ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേലും പ്രഖ്യാപിച്ചു.
ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ലെബനീസ് തലസ്ഥാനമായി ബെയ്റൂട്ടിലും ഇസ്രായേൽ സൈന്യം ആക്രമണങ്ങൾ അതിശക്തമായി തുടരുകയാണ്. ഇതേസമയം ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തലാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് രംഗത്തു വന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ഒരുവർഷമായി ഗാസക്കെതിരായി ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാരീസ്, ന്യൂയോർക്ക്, കേപ് ടൗൺ തുടങ്ങി ലോകത്തെ വിവിധ സ്ഥലങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവുകളിൽ പ്രകടനം നടത്തി.