TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 4 പേർ കൊല്ലപ്പെട്ടു

21 Oct 2025   |   1 min Read
TMJ News Desk

മാസുമായുള്ള ദുർബലമായ വെടിനിർത്തൽ കരാറിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന തരത്തിൽ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളും വെടിവയ്പ്പുകളും തുടരുന്നു. കരാർ നടപ്പിലാക്കുന്നതിനായി അമേരിക്കൻ പ്രതിനിധികൾ നയതന്ത്രം ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ഗാസ നഗരത്തിലെ തുഫ പ്രദേശത്തിന് കിഴക്കുള്ള അൽ-ഷാഫ് പ്രദേശത്ത് രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നാല് പേർ കൊല്ലപ്പെട്ടുവെന്നും രണ്ടും "ഇസ്രായേൽ വെടിവയ്പ്പിൽ" ആണെന്നും പലസ്തീൻ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു.

മഞ്ഞ അതിർത്തി രേഖ കടന്ന് തുഫയോട് ചേർന്നുള്ള ഷുജായ മേഖലയിൽ സൈന്യത്തെ സമീപിച്ച ഇസ്രായേൽ സൈനികർക്ക് "ഭീഷണി" ഉയർത്തിയ തീവ്രവാദികൾക്ക് നേരെ വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ഒക്ടോബർ 4ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കിട്ട ഭൂപടത്തിൽ രേഖപ്പെടുത്തിയ മഞ്ഞ രേഖ, ഇസ്രായേൽ സൈന്യം പിൻവാങ്ങി ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരമുള്ള അതിർത്തിയാണ്. എന്നാൽ  രേഖയുടെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതായി ഗാസ നഗരവാസികൾ റിപ്പോർട്ട് ചെയ്തു. “മുഴുവൻ പ്രദേശവും തകർന്നുകിടക്കുന്നു. ഞങ്ങൾ ഭൂപടങ്ങൾ കണ്ടു, പക്ഷേ ആ രേഖകൾ എവിടെയാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല,” നഗരത്തിന്റെ കിഴക്കുള്ള തുഫയിൽ താമസിക്കുന്ന 50 കാരനായ സമീർ പറഞ്ഞു.

ഒക്ടോബർ 10ന് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ആരംഭിച്ചതിനുശേഷമുള്ള അക്രമങ്ങളിൽ  97 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ഉദ്യോഗസ്ഥർ പറയുന്നു.

#Daily
Leave a comment