TMJ
searchnav-menu
post-thumbnail

TMJ Daily

ഒരു മണിക്കൂറില്‍ 4 ഭൂകമ്പം; ഇന്ത്യയടക്കമുള്ള 3 രാജ്യങ്ങള്‍ വിറച്ചു

13 Apr 2025   |   1 min Read
TMJ News Desk

ന്ത്യ, മ്യാന്‍മാര്‍, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ന് രാവിലെ ഒരു മണിക്കൂറിനുള്ളില്‍ നാല് തവണ ഭൂകമ്പം ഉണ്ടായി. മധ്യ, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഭൂമി കുലുങ്ങിയത്. ഹിമാലയന്‍ നഗരങ്ങള്‍ മുതല്‍ മധ്യേഷ്യന്‍ നഗരങ്ങളില്‍ വരെ ജനം പേടിച്ച് വീട് വിട്ടിറങ്ങിയോടി.

ആദ്യത്തെ ഭൂകമ്പം രാവിലെ 9 മണിക്ക് ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലാണ് ഉണ്ടായത്. 3.4 തീവ്രതയുള്ള ഭൂകമ്പം അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് രേഖപ്പെടുത്തിയതെന്ന് ഭൂകമ്പത്തിനായുള്ള ദേശീയ കേന്ദ്രം പറയുന്നു.

ചെറിയ ഭൂകമ്പമായി പരിഗണിക്കപ്പെടുന്നുവെങ്കിലും ഇത് ജനങ്ങള്‍ക്ക് അനുഭവപ്പെടാന്‍ തക്കവിധം ശക്തമായിരുന്നു. പെട്ടെന്നു കുലുക്കവും പിന്നാലെ ചെറിയ ശബ്ദവും പലരും കേട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. ഇതുവരേയും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുറച്ചു കഴിഞ്ഞ്, മധ്യ മ്യാന്‍മാറിലെ മെയ്കടിലയില്‍ 5.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. മാര്‍ച്ച് 28ന് ഉണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിനുശേഷം ആവര്‍ത്തിക്കുന്ന കമ്പനങ്ങളില്‍ ഏറ്റവും ശക്തമായതാണ് ഇന്ന് രാവിലെ ഉണ്ടായത്. മാര്‍ച്ച് 28ലെ ഭൂകമ്പത്തില്‍ 3,600ല്‍ അധികം പേര്‍ മേരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മാര്‍ച്ചിലെ ദുരന്തത്തില്‍ നിന്നും മോചനം നേടിയിട്ടില്ലാത്ത മണ്ഡലായ്, നായ്പിടാ നഗരങ്ങളിലും ഇന്നത്തെ ഭൂകമ്പം അനുഭവപ്പെട്ടു.

താജിക്കിസ്ഥാനില്‍ രണ്ട് ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. രാവിലെ 9.54 ന് 6.1 തീവ്രതയും 10.36ന് 3.9 തീവ്രതയും ഉള്ള ഭൂകമ്പങ്ങള്‍ ഉണ്ടായി. മുന്‍കരുതലായി കടകളും സ്‌കൂളുകളും ഒഴിപ്പിച്ചു.





#Daily
Leave a comment