TMJ
searchnav-menu
post-thumbnail

TMJ Daily

വന്യജീവികളുടെ എണ്ണം 73 ശതമാനം കുറഞ്ഞുവെന്ന് ആ​ഗോള കണക്കെടുപ്പിലെ  കണ്ടെത്തൽ

10 Oct 2024   |   1 min Read
TMJ News Desk

ഴിഞ്ഞ 50 വർഷത്തിനിടയിൽ അതി​ഗുരുതരമായ രീതിയിൽ വന്യജീവികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി  വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( ഡബ്ലു.ഡബ്ലു.എഫ്). ഉഷ്ണമേഖല വനങ്ങളിലെ ആനകൾ മുതൽ ​ഗ്രേറ്റ് ബാരിയർ റീഫിൽ നിന്നുള്ള ആമകളുടെ വരെ സംഖ്യയിൽ കുറവ് വന്നതായാണ് സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദശകത്തിനിടയിൽ 73 ശതമാനം കുറവ് സംഭവിച്ചെുവെന്നാണ് ജന്തുലോകത്തെക്കുറിച്ചുള്ള 'ദി ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് ' വ്യക്തമാക്കുന്നത്.

വൻതോതിലെ വനനശീകരണം വിവിധ ആവാസ വ്യവസ്ഥകളെ ബാധിച്ചിട്ടുണ്ട്. ആമസോണിന്റെയും പവിഴപ്പുറ്റുകളുടെയും തകർച്ചയിലേക്ക് നയിച്ചു. അഞ്ച് പതിറ്റാണ്ടിലധികമായി നിലനിൽക്കുന്ന 5000ലധികം പക്ഷികൾ, സസ്തനികൾ, ഉഭയജീവികൾ, ഉര​ഗങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ലിവിം​ഗ് പ്ലാനറ്റ് റിപ്പോർട്ട്.

മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടാകുന്ന വന്യജീവി നാശനഷ്ടങ്ങൾക്കിടയിൽ ഖനനവും ആഭ്യന്തര കലാപങ്ങളും പോലുള്ള കാരണങ്ങൾ കൊണ്ട്  ആമസോണിലെ 60 ശതമാനം പിങ്ക് ഡോൾഫിനുകൾക്കും വംശനാശം സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷ നൽകുന്ന ചില വീണ്ടെടുപ്പുകളും ഇതിനിടയിൽ രേഖപ്പെടുത്തുന്നുണ്ട്. കിഴക്കൻ ആഫ്രിക്കയിലെ വിരും​ഗ പർവ്വത നിരകളിലെ ​ഗൊറില്ലകളുടെ എണ്ണം 2010നും 2016നുമിടയ്ക്ക് മൂന്ന് ശതമാനം വർദ്ധിച്ചിരുന്നു. ആവാസവ്യവസ്ഥയുടെ വ്യാപകമായ നാശത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട തിരിച്ചുവരവല്ല ആവശ്യമെന്ന് ​ഗവേഷകർ പറയുന്നു.

ആവാസവ്യവസ്ഥയുടെ നാശം വന്യജീവികളുടെ എണ്ണത്തിന് വരുന്ന ഏറ്റവും വലിയ ഭീഷണിയാണ്, ഇവയ്ക്ക് പലപ്പോഴും കാരണമാകുന്നത് മലിനീകരണവും, കാലാവസ്ഥ വ്യതിയാനവും, രോ​ഗങ്ങളും, അധിനിവേശ ജീവികളുടെ വർധനവുമാണ്.

പ്രകൃതി പുനഃസ്ഥാപനത്തെപ്പറ്റിയുള്ള ചർച്ചകൾക്കായി കൊളംബിയയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനത്തിൽ ലോക നേതാക്കൾ ഒത്തുകൂടാൻ തയ്യാറെടുക്കുമ്പോഴാണ് വന്യജീവികളുടെ വംശനാശത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പുണ്ടാവുന്നത്.

2030-ഓടെ ഭൂമിയുടെ 30 ശതമാനം പ്രകൃതിക്കായി നീക്കിവെക്കുന്നതുൾപ്പെടെ, പ്രകൃതിനഷ്ടം പരിഹരിക്കുന്നതിനുള്ള 2022-ലെ യുഎൻ കരാറിൽ ഏതാണ്ട് 200 രാജ്യങ്ങൾ പങ്കാളികളാണെന്നത് പ്രതീക്ഷയുയർത്തുന്നു.



#Daily
Leave a comment