
എഡിജിപി എം ആർ അജിത്ത് കുമാറിന് വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ
വിശിഷ്ട സേവാ മെഡലിനായി എഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും ശുപാർശ. വിജിലൻസ് കേസിൽ കുറ്റവിമുക്തനായതോടെയാണ് അജിത് കുമാറിനെ വീണ്ടും ഡിജിപി ശുപാർശ ചെയ്തത്. ഇതിന് മുൻപ് അഞ്ച് തവണ മെഡലിനായി ശുപാർശ ചെയ്യപ്പെട്ട അജിത്ത് കുമാറിന്, ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എതിരായ സാഹചര്യത്തിൽ മെഡൽ നിരസിക്കുകയായിരുന്നു.
മുൻപ് എം ആർ അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്കടക്കം മെഡൽ ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപി ആകുവാനുള്ളവരുടെ പട്ടികയിൽ അജിത്ത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ മുൻപ് അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിനെ വിജിലൻസ് കുറ്റവിമുതനാക്കിയിരുന്നു. പിന്നാലെയാണ് വിശിഷ്ട സേവാ മെഡലിനായി അജിത് കുമാറിനെ ശുപാർശ ചെയ്തത്. ആറാം തവണയാണ് മെഡലിനായി അജിത് കുമാർ ശുപാർശ ചെയ്യപ്പെടുന്നത്.
എഡിജിപി വിജയനെതിരെ വ്യാജമൊഴി നൽകിയ കേസിൽ എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സർക്കാരിന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.