
അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു
സെക്രട്ടറിയേറ്റിന് മുന്‍പില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിച്ചു. അങ്കണവാടി ജീവനക്കാര്‍ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 13 ദിവസമായിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ലഭിച്ച ഉറപ്പിന്‍മേലാണ് സമരം നിര്‍ത്തിയത്. മൂന്ന് മാസത്തിനകം പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു.
പരിഹാരമുണ്ടായില്ലെങ്കില്‍ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാര്‍ വ്യക്തമാക്കി. മിനിമം വേതനം 21,000 രൂപയാക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ നിരാഹാര സമരത്തിലേക്ക് അങ്കണവാടി ജീവനക്കാര്‍ നീങ്ങാനിരിക്കെയാണ് മന്ത്രി ഇടപ്പെട്ടത്.