TMJ
searchnav-menu
post-thumbnail

TMJ Daily

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം: മാപ്പ് പറയില്ലെന്ന് തുഷാര്‍ ഗാന്ധി

14 Mar 2025   |   1 min Read
TMJ News Desk

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) രാജ്യത്തിന്റെ ആത്മാവിലെ അര്‍ബുദമാണെന്ന പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനായ തുഷാര്‍ ഗാന്ധി.

മാപ്പ് പറയാനും പ്രസ്താവന പിന്‍വലിക്കാനും അവര്‍ തന്നോട് ആവശ്യപ്പെടുന്നുവെന്നും താനത് ചെയ്യില്ലെന്നും തുഷാര്‍ ഗാന്ധി ആലുവയിലെ യുസി കോളേജില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. 1925 മാര്‍ച്ച് 18ന് ഗാന്ധിജി യുസി കോളെജ് സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലെ വരികളാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍ എസ് എസ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിനുശേഷം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞുവച്ചിരുന്നു. ഈ സംഭവത്തില്‍ അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവം ചതിയന്മാരുടെ തനിനിറം വെളിവാക്കുന്നത് തുടരാനുള്ള തന്റെ പ്രതിജ്ഞയെ ശക്തമാക്കുന്നുവെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു. കേരളത്തില്‍ അത്തരമൊരു സംഭവം നടന്നത് തന്നെ ഞെട്ടിച്ചുവെന്നും പ്രതിപക്ഷത്തെ ബഹുമാനിക്കുന്നത് മലയാളിയുടെ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തൊപ്പം ചേര്‍ന്ന് നമ്മള്‍ ജീവിച്ചിരുന്നു. നമ്മള്‍ പരസ്പരം നിശബ്ദമാക്കാന്‍ ഒരിക്കലും ശ്രമിച്ചിച്ചിട്ടില്ല. നമുക്ക് കേരളത്തിന്റെ ആത്മാവിനെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷമനുഷ്യരെ കേരളത്തിന് പുറത്താക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment