TMJ
searchnav-menu
post-thumbnail

TMJ Daily

അതിഷി ഇനി ഡല്‍ഹി മുഖ്യമന്ത്രി

17 Sep 2024   |   1 min Read
TMJ News Desk

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി എ എ പി നേതാവും മന്ത്രിയുമായ അതിഷി മർലേന ചുമതലയേൽക്കും. നേരത്തെ കോൺഗ്രസിലെ ഷീലാ ദീക്ഷിത്തും, ബി ജെ പിയുടെ സുഷമ സ്വരാജുമാണ് ഡൽഹി മുഖ്യമന്ത്രി പദത്തിലെത്തിയ വനിതകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുന്ന സാഹചര്യത്തിലാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെ നിയോഗിക്കാനുള്ള തീരുമാനമെടുത്തത്. 

മുഖ്യമന്ത്രി തിരിഞ്ഞെടുക്കാനായി ചേർന്ന യോഗത്തില്‍ പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയാണ് കെജ്‌രിവാളിനോട് മുഖ്യമന്ത്രിയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടത്. എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാൾ അതിഷിയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയും അതിഷിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ആയിരുന്നു. 

ലഫ്‌നന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അരവിന്ദ് കെജ്‌രിവാള്‍ രാജിസമർപ്പിക്കുന്നതിന്  പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സ്ഥാനമേല്‍ക്കും.

വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന പൊതുവകുപ്പുകളാവും അതിഷി കൈകാര്യം ചെയ്യുക. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന് എഎപിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെജ്‌രിവാളും സിസോദിയയും ജയിലിലായിരുന്നപ്പോൾ പാര്‍ട്ടി പരിപാടികളിലും മാധ്യമ വിനിമയങ്ങളിലും അതിഷി പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15ന് ഡല്‍ഹി സര്‍ക്കാരിന്റെ സ്വാതന്ത്രദിന പരിപാടിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ കെജ്‌രിവാള്‍ അതിഷിയെ തിരഞ്ഞെടുത്തിരുന്നു. കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് അതിഷിയുടെ സ്ഥാനക്കയറ്റം.



#Daily
Leave a comment