
സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ആരും സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ നേര്‍ക്കുണ്ടായ ആക്രണം രാഷ്ട്രീയ വിവാദമായി മാറുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപി സഖ്യത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു.
പ്രശസ്ത വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നും സാധാരണക്കാര്‍ എന്ത് പ്രതീക്ഷിക്കണമെന്നും ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാള്‍.
ആരും സുരക്ഷിതരല്ലെന്ന് ശിവസേന (ഉദ്ധവ്താക്കറെ) എംപി സഞ്ജയ് റൗത്ത് പറഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല, സ്വന്തമായി സുരക്ഷ ജീവനക്കാരുള്ള പ്രശസ്തര്‍ പോലും സുരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞു. സെയ്ഫ് അലി ഖാന്‍ പദ്മശ്രീ ജേതാവാണ്. അടുത്തിടെ തന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന് റൗത്ത് പറഞ്ഞു. രാഷ്ട്രീയക്കാരുടെ സുരക്ഷയ്ക്കായി സംസ്ഥാനത്തെ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കൂറുമാറിയവരുടെ സുരക്ഷയ്ക്കായിയെന്നും റൗത്ത് പറഞ്ഞു. ആര്‍ക്കും നിയമത്തെ പേടിയില്ലെന്നും റൗത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകരുന്നതിന്റെ സൂചനയാണ് ഖാനെ വീട്ടില്‍ വച്ച് മോഷ്ടാവ് ആക്രമിച്ചതെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ് പി) തലവന്‍ ശരദ് പവാര്‍ പറഞ്ഞു. ഖാന്റെ വീടിരിക്കുന്ന പ്രദേശത്ത് അടുത്തിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതും. ഇതെല്ലാം ആശങ്കാജനകമാണെന്ന് പവാര്‍ ബരാമതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആഭ്യന്തര വകുപ്പ് കൈവശം വച്ചിരിക്കുന്ന മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ക്രമസമാധാന നില പാലിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഖാന് നേരെ നടന്ന ആക്രമണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആശങ്ക പ്രകടിപ്പിച്ചു.
മഹാരാഷ്ട്രയിലെ ക്രമസമാധാന നില മോശമായിയെന്ന് കോണ്‍ഗ്രസ് നേതാവായ അതുല്‍ ലോധെ പാട്ടീല്‍ ആരോപിച്ചു. അതീവ സുരക്ഷ സംവിധാനത്തില്‍ ജീവിക്കുന്ന സല്‍മാന്‍ ഖാനേയും സെയ്ഫ് അലി ഖാനേയും പോലുള്ളവര്‍ സുരക്ഷിതരല്ലെങ്കില്‍ സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജനാലകള്‍ പണിയേണ്ടി വരുന്നുവെന്നത് അവര്‍ക്ക് ഈ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന് കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.