
ലെബനൻ ആക്രമണത്തിൽ പ്രതിഷേധിക്കുന്നവരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ
ഇസ്രായേൽ ലെബനനിൽ നടത്തുന്ന അക്രമണങ്ങളിൽ പ്രതിഷേധിക്കുന്നവരുടെ വിസ റദ്ദാക്കുമെന്ന് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയക്കുള്ളിൽ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിനാണ് ഈ നടപടിയെന്നാണ് സർക്കാരിന്റെ നിലപാട്. ഒരു ഭീകര സംഘടനക്ക് പിന്തുണ നൽകുന്ന നടപടികളെ കലവറയില്ലാതെ അപലപിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ടോണി ബർക് പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നവർ വാരാന്ത്യത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടത്തിയിരിന്നു.
വിസയിൽ ഉള്ളവരാണെങ്കിൽ കൂടുതൽ നിഷ്കർഷമായ പരിശോധനകൾ ഉണ്ടാവും. ഓസ്‌ട്രേലിയയിൽ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വിസ നിഷേധിക്കുമെന്നും വിസ റദ്ദാക്കുമെന്നും ആദ്യ ദിവസം മുതൽ ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് ടോണി ബർക് പറഞ്ഞു.
നസ്രള്ളയുടെ ചിത്രങ്ങൾ കൈകളിലേന്തി നടക്കുന്നവരിൽ പലരും വിസയിൽ ഉള്ളവരാണെന്ന് ഓസ്‌ട്രേലിയയിലെ പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ തെളിവുകളൊന്നും അവർ നൽകിയിട്ടില്ല.
സംഘർഷത്തിനുള്ള വിപ്ലവാശയങ്ങൾ ആരും ഇവിടേക്ക് കൊണ്ടു വരേണ്ടതില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനിസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.