TMJ
searchnav-menu
post-thumbnail

TMJ Daily

ബിറ്റ്‌കോയിന്‍ കുതിച്ചു; മൂല്യം വീണ്ടും ഒരു ലക്ഷം ഡോളര്‍ കടന്നു

18 Jan 2025   |   1 min Read
TMJ News Desk

തിങ്കളാഴ്ച്ച യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റശേഷം ക്രിപ്‌റ്റോകറന്‍സി അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചു. ഇന്ന് ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും ഒരു ലക്ഷം ഡോളര്‍ കടന്നു.

ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് ട്രംപ് മുമ്പ് സംശയാലുവായിരുന്നു. ബിറ്റ്‌കോയിനൊരു തട്ടിപ്പാണെന്ന് തോന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, കിപ്‌റ്റോകറന്‍സിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാനസാന്തരം ഉണ്ടായ ട്രംപ് ഡിജിറ്റല്‍ കറന്‍സികള്‍ സ്വന്തമാക്കി. അദ്ദേഹം പുതിയൊരു ക്രിപ്‌റ്റോകറന്‍സി സംരംഭം ആരംഭിക്കുകയും തന്റെ ഭരണകാലത്ത് യുഎസിനെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനമാക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസിന് സ്വന്തമായൊരു ക്രിപ്‌റ്റോ ശേഖരം ഉണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്റെ ഭരണകൂടത്തില്‍ ഒരു ക്രിപ്‌റ്റോ സാറിനെ നിയമിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. ബാങ്കുകള്‍ക്കും സര്‍ക്കാരുകള്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഇലക്ട്രോണിക് പണമായ ഇത് 2009-ലാണ് സൃഷ്ടിച്ചത്. ക്രിപ്‌റ്റോകറന്‍സികളുടെ ഈ സ്വഭാവം മൂലം കുറ്റവാളികളും തട്ടിപ്പുകാരും മറ്റും ഇത് ഉപയോഗിക്കുന്നതിനാല്‍ വിമര്‍ശകര്‍ ഏറെയാണ്. ബിറ്റ്‌കോയിനുശേഷം ധാരാളം ക്രിപ്‌റ്റോകറന്‍സികള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

ബൈഡന്‍ ഭരണകൂടം ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചിട്ടുള്ള അതിസമ്പന്നരെ ന്യായരഹിതമായി ലക്ഷ്യമിട്ടുവെന്ന പരാതി അവര്‍ക്കുള്ളതിനാല്‍ ട്രംപിന്റെ വിജയത്തിനായി പണം ഇറക്കിയിരുന്നു. ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ബിറ്റ്‌കോയിന്റെ വില ഒരു ലക്ഷം കടന്നിരുന്നു. പിന്നീട് 90,000 ഡോളര്‍ പരിധിയിലേക്ക് താഴുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ബിറ്റ്‌കോയിന്റെ വില 20,000 ഡോളര്‍ ആയിരുന്നു.

ഇന്ന് ബിറ്റ്‌കോയിന്റെ വില 5% ഉയര്‍ന്ന് ഏകദേശം 1,04,000 ഡോളറായി. ക്രിപ്‌റ്റോകറന്‍സിയെ പിന്തുണയ്ക്കുന്നവര്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രധാന തസ്തികളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.




 

#Daily
Leave a comment