
അതിര്‍ത്തി തര്‍ക്കം; മുപ്പത്തിയൊന്നാം യോഗം ചേര്‍ന്ന് ഇന്ത്യയും ചൈനയും
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും 31-ാമത് ഡബ്ല്യുഎംസിസി യോഗം ചേര്‍ന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ലഘൂകരിക്കുന്നതിനും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി- ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ച ഊന്നല്‍ നല്‍കി. വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്‌സിന്റെ 31-ാമത് കൂടിക്കാഴ്ച ബെയ്ജിംഗിലാണ് നടന്നത്.
ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗൗരംഗലാല്‍ ദാസും ചൈനീസ് പക്ഷത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അതിര്‍ത്തി, സമുദ്ര വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാങും പ്രതിനിധീകരിച്ചു. ജൂലൈയില്‍ രണ്ട് വിദേശകാര്യ മന്ത്രിമാരും അസ്താനിയിലും വിയന്റിയാനിലും കൂടിക്കാഴ്ച നടത്തിയപ്പോള്‍ മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ചര്‍ച്ച നടന്നത്.
ഇരു സര്‍ക്കാരുകളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ക്കും ധാരണകള്‍ക്കും അനുസരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം ഉയര്‍ത്തിപിടിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ എല്‍എസിയില്‍ സമാധാനന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യ നിരീക്ഷിച്ചു. ചൈനയുമായുള്ള ബന്ധത്തിന്റെ ഏത് രീതിയിലുള്ള പുരോഗതിയും അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യയുടെ നിലപാട്.
2020 മെയ് മുതല്‍ എല്‍എസി പ്രശ്‌നങ്ങള്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കുന്നതിനായുള്ള ആലോചനകള്‍ ഉണ്ടായെങ്കിലും കാര്യമായ പുരോഗതികള്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.