TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിക്സ് അംഗത്വം; പാകിസ്ഥാന് റഷ്യന്‍ പിന്തുണ

19 Sep 2024   |   1 min Read
TMJ News Desk

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ബ്രിക്സ് (BRICS) സഖ്യത്തില്‍ അംഗത്വം ലഭിക്കാന്‍ പാകിസ്ഥാന് റഷ്യന്‍ പിന്തുണ. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റഷ്യന്‍ ഉപപ്രധാന മന്ത്രി അലക്‌സി ഓവര്‍ചുക് ആണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയതില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ നീക്കത്തിന് ഇന്ത്യന്‍ പിന്തുണ ലഭിക്കുമോയെന്ന് വ്യക്തമല്ല. 

ബ്രസീല്‍, റഷ്യ, ഇന്ത്യ ചൈന എന്നിവര്‍ ചേര്‍ന്ന് 2006-ല്‍ തുടങ്ങിയ ബ്രിക്കില്‍ 2011-ല്‍ ദക്ഷിണാഫ്രിക്ക ചേര്‍ന്നതോടെ ബ്രിക്സ് ആയി. ഇപ്പോള്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ ബ്രിക്സില്‍ അംഗത്വമെടുക്കാന്‍ താല്പര്യപ്പെടുന്നു. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇറാന്‍, എത്യോപ്യ എന്നീ രാജ്യങ്ങള്‍ 2024 ഈ സഖ്യത്തില്‍ അംഗങ്ങളായി. തുര്‍ക്കിയടക്കമുള്ള രാജ്യങ്ങള്‍ ഈ കൂട്ടായ്ന്മയില്‍ ചേരുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ ചേര്‍ന്ന ബ്രിക്സ് ആഗോള സമ്പത്ഘടനയുടെ 25 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും ഉള്‍ക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ജി-7 കൂട്ടായ്ന്മക്ക് ബദലായ ഒരു സംവിധാനമായി ബ്രിക്സ് മാറുമെന്ന വിലയിരുത്തലുകള്‍ വ്യാപകമാണ്. 

റഷ്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ബ്രിക്സ് ഉച്ചകോടി ഒക്ടോബര്‍ 22-24 തീയതികളില്‍ റഷ്യന്‍ നഗരമായ കസാനില്‍ നടക്കും. പുതിയ അംഗത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. ബ്രിക്സുമായി സഹകരിക്കാന്‍ 37 രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.


#Daily
Leave a comment