
ബ്രിക്സ് ആഗോള സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് പുടിന്‍
ബ്രിക്സ് ഗ്രൂപ്പിന്റെ വലുപ്പവും വേഗത്തിലുള്ള വളര്‍ച്ചയും വരും വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.
ഒക്ടോബര്‍ 22 മുതല്‍ 24 വരെ റഷ്യയിലെ കസാനില്‍ 16-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് പുടിന്റെ പ്രതികരണം. 24 രാജ്യങ്ങളിലെ നേതാക്കളും 32 രാജ്യങ്ങളുടെ പ്രതിനിധികളും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും.
പുടിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ആഗോള ജിഡിപി വളര്‍ച്ചയുടെ 40 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ബ്രിക്സ് രാജ്യങ്ങള്‍ ആണെന്നും അവരുടെ കൂട്ടായ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം നാല് ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രിക്സ്. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയും ഉള്‍പ്പെടുത്തി ഇത് വിപുലീകരിച്ചു.