
ഉപതിരഞ്ഞെടുപ്പ് തോൽവി, ബി ജെ പി നേതൃത്വത്തിനെതിരെ പാലക്കാട് നഗരസഭാ അധ്യക്ഷ
പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ബിജെപി നേതൃത്വമെന്ന് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. ജനങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിച്ചിരുന്നുവെന്നും പ്രമീള പറഞ്ഞു.
പ്രചാരണത്തിന് പോയപ്പോൾ സ്ഥിരം സ്ഥാനാർഥി നിന്നപ്പോഴുള്ള അതൃപ്തി പലരും പ്രകടിപ്പിച്ചിരുന്നുവെന്നും ഈ അതൃപ്തി മറികടന്നാണ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം പൂർത്തിയാക്കിയതെന്നും പ്രമീള ശശിധരൻ പറഞ്ഞു. ബിജെപിയുടെ പരാജയത്തിന് പിന്നിൽ നഗരസഭയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളും കാരണമായിട്ടുണ്ടെന്നും പ്രമീള കൂട്ടിച്ചേർത്തു. കെ സുരേന്ദ്രന്റെ താത്പര്യത്തിൽ മാത്രം വന്ന സ്ഥാനാർത്ഥിയാണ് സി കൃഷ്ണകുമാറെന്ന് പ്രമീള ആരോപിച്ചു. പാർട്ടി പ്രവർത്തകർ സി കൃഷ്ണകുമാറിനൊപ്പമാണ് നിന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പട്ടികയിൽ മൂന്ന് സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം വ്യക്തി നടത്തുന്ന പതിവ് ബിജെപിയിൽ ഇല്ലെന്നും, എല്ലാവരെയും കണ്ട് അഭിപ്രായം ആരാഞ്ഞ് സ്ഥാനാർഥിയെ കണ്ടെത്തിയതെന്നും കൃഷ്ണകുമാർ മത്സരത്തിനില്ലെന്നാണ് ആദ്യം തന്നെ പറഞ്ഞിരുന്നതെന്നും കെ സുരന്ദ്രൻ വ്യക്തമാക്കി. സി കൃഷ്ണകുമാറിനും ബിജെപി നേതൃത്വത്തിനുമെതിരെ പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. അധ്യക്ഷ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വം ആണെന്നും, തിരഞ്ഞെടുപ്പിലെ ജയപരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം അധ്യക്ഷനാണെന്നും സുരേന്ദ്രൻ പറഞ്ഞു.