TMJ
searchnav-menu
post-thumbnail

TMJ Daily

ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും പിന്മാറി കേന്ദ്രം

21 Aug 2024   |   1 min Read
TMJ News Desk

ര്‍ക്കാര്‍ തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യുപിഎസിയോട് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. സംവരണം അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന പ്രതിപക്ഷ വിമര്‍ശനം ശക്തമായിരുന്നു. സഖ്യകക്ഷി മന്ത്രിയായ ചിരാഗ് പസ്വാനും ലാറ്ററല്‍ എന്‍ട്രിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ലാറ്ററല്‍ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് യു പി എസ് സി ചെയര്‍പേഴ്‌സന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 17 നാണ് 25 മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തലങ്ങളിലുള്ള 45 സര്‍ക്കാര്‍ തസ്തികകളിലേക്ക് ലാറ്ററല്‍ റിക്രൂട്ടമെന്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി വിഭാഗങ്ങള്‍ ക്വോട്ടയില്ലാതെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒബിസി,എസ് സി, എസ്ടി എന്നിവയുടെ സംവരണാവകാശങ്ങള്‍ അട്ടിമറിക്കുമെന്നായിരുന്നു പ്രതിപക്ഷ വാദം. ഗവര്‍ണ്‍മെന്റിന്റെ പരമ്പരാഗത റിക്രൂട്ടമെന്റ് പ്രക്രിയയ്ക്ക് പുറത്തുനിന്ന് വ്യക്തികളെ നേരിട്ട് സീനിയര്‍ തസ്തികകളിലേക്ക് നിയമിക്കാന്‍ അനുവദിക്കുന്നതാണ് ലാറ്ററല്‍ എന്‍ട്രി. ഇതുവഴി നിയമിക്കുന്നവരെ ആദ്യ മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമിക്കുന്നത്. ഇത് അഞ്ച് വര്‍ഷത്തേക്ക് നീട്ടാവുന്നതുമാണ്.



#Daily
Leave a comment