
German Chancellor Olaf Scholz
ജർമ്മനിയിലെ ധനമന്ത്രിയെ പുറത്താക്കി ചാൻസലർ; ഭരണ മുന്നണി പ്രതിസന്ധിയിൽ
ജർമ്മനിയുടെ ധനമന്ത്രിയെ പുറത്താക്കി ചാൻസലർ ഒലാഫ് ഷോൾസ്. ജർമ്മനിയിൽ ജനുവരിയിൽ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നും ചാൻസലർ ഷോൾസ് വ്യക്തമാക്കി. ഈ പ്രഖ്യാപനം ജർമ്മനിയുടെ ഭരണസഖ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജർമ്മനിയിലെ പ്രധാന പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റുകളും എൻവയോൺമെന്റലിസ്റ്റ് ഗ്രീൻസുമായി കൂട്ടുകെട്ട് സൂക്ഷിക്കുന്ന ധനമന്ത്രി ക്രിസ്റ്റിൻ ലിൻഡർക്ക് മേലുള്ള അവിശ്വാസം ചാൻസലർ ഷോൾസ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഷോൾസ് സർക്കാരിന് പാർലമെന്റിലുള്ള ഭൂരിപക്ഷം ഉടൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്.
വിശ്വാസവോട്ടെടുപ്പ് ജർമ്മനിയിലെ തിരഞ്ഞെടുപ്പ് വേഗത്തിലാക്കിയേക്കാം. ഷോൾസ് നേതൃത്വം നൽകുന്ന സഖ്യമാണ് 2021 മുതൽ ജർമ്മനി ഭരിക്കുന്നത്.
തന്റെ ധനമന്ത്രിയായിരുന്ന ക്രിസ്റ്റിൻ ലിൻഡർ വിശ്വാസവഞ്ചന നടത്തിയെന്ന് ഷോൾസ് ആരോപിച്ചു. താൻ ഒരിക്കലും രാജ്യ താൽപര്യത്തിന് മുകളിൽ പാർട്ടി താൽപ്പര്യങ്ങൾക്ക് വിലകൊടുത്തിട്ടില്ലെന്നും ഷോൾസ് അവകാശപ്പെട്ടു. ജർമ്മനിയെ ഒരു ഘട്ടത്തിൽ അനിശ്ചിതത്വത്തിലേക്ക് നയിച്ചതിന് ഷോൾസിന് ഒരു വലിയ പങ്ക് ഉണ്ടെന്ന് ലിൻഡനർ ആരോപിക്കുന്നു.
സഖ്യത്തിനുള്ളിലെ പ്രതിസന്ധി ജർമ്മനിയിലെ രാഷ്ട്രീയ അരാജകത്വത്തിന് വഴിവച്ചു. ചാൻസലറുടെ സെൻട്രൽ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയും ഗ്രീൻ എൻവയോൺമെന്റലിസ്റ്റും ലിബറൽ പാർട്ടിയായ എഫ്ഡിപിയുമായി 2021ലാണ് സഖ്യം രൂപീകരിച്ചത്.
സാമ്പത്തിക വളർച്ച നേടാത്ത രണ്ടാം വർഷത്തിലാണ് ജർമ്മനിയിപ്പോൾ. പൊതു കടവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലഘൂകരിച്ചുകൊണ്ട് ചെലവ് വർദ്ധിപ്പിക്കുന്നതിനായുള്ള പരിഹാരം കണ്ടെത്താനാണ് ഷോൾസും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരും ശ്രമിക്കുന്നത്. സാമൂഹിക, ക്ഷേമ ബജറ്റുകൾ വെട്ടിക്കുറച്ചും പാരിസ്ഥിതിക ലക്ഷ്യങ്ങൾ മാറ്റിവച്ചും നികുതി വെട്ടിക്കുറയ്ക്കാൻ ലിൻഡ്നറുടെ ശ്രമം.
ജനുവരി15ന് ജർമ്മൻ പാർലമെന്റിൽ വിശ്വാസവോട്ട് നടക്കുമെന്ന് ഷോൾസ് അറിയിച്ചു.