TMJ
searchnav-menu
post-thumbnail

TMJ Daily

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

21 Apr 2025   |   1 min Read
TMJ News Desk

നുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട്  ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട്  ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ പ്രാദേശിക സമയം 7.35നാണ് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതായി വത്തിക്കാന്‍ വീഡിയോ സന്ദേശത്തില്‍ അറിയിച്ചത്. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. വത്തിക്കാനിലെ കാസ സാന്റാ മാര്‍ത്തയിലെ തന്റെ വസതിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ ന്യൂസ് സര്‍വീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം  ഈസ്റ്റര്‍ ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയിരുന്നു.

2013 മാര്‍ച്ചില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജെ മാരിയോ ബര്‍ഗോഗ്ലിയോയെ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്. ബര്‍ഗോഗ്ലിയോ പോപ് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു.

കഴിഞ്ഞ മാസം ഫ്രാന്‍സിസ് മാര്‍പാപ്പ ഏതാനും ആഴ്ച്ചകളില്‍ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.




 

#Daily
Leave a comment