TMJ
searchnav-menu
post-thumbnail

TMJ Daily

ജര്‍മ്മനിയില്‍ ക്രിസ്മസ് വിപണിയില്‍ ആക്രമണം: 2 മരണം

21 Dec 2024   |   1 min Read
TMJ News Desk

ര്‍മ്മനിയില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് കാര്‍ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ജര്‍മ്മനിയിലെ നഗരമായ മാഗ്‌ദെബര്‍ഗിലാണ് ആക്രമണം ഉണ്ടായത്.

ജര്‍മ്മന്‍ സമയം വൈകുന്നേരം ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 2006-ല്‍ സൗദിയില്‍ നിന്നും ജര്‍മ്മനിയിലേക്ക് കുടിയേറിയ 50 വയസ്സുള്ള ഡോകര്‍ ആണ് അറസ്റ്റിലായതെന്ന് സാക്‌സണി അന്‍ഹാള്‍ട്ട് സംസ്ഥാനത്തിലെ ആഭ്യന്തര മന്ത്രി തമാര സീസ്ചാങ് പറഞ്ഞു. ഈ നഗരത്തില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയുള്ള നഗരമായ ബേണ്‍ബര്‍ഗില്‍ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ച കറുത്ത ബിഎംഡബ്ല്യു കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്.

ഇയാള്‍ മാത്രമാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് സാകസണി അന്‍ഹാള്‍ട്ട് ഗവര്‍ണര്‍ റെയ്‌നര്‍ ഹാസല്‍ഓഫ് പറഞ്ഞു. പരിക്കേറ്റവരില്‍ 15 ഓളം പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറയുന്നു.

ഇസ്ലാമിക് തീവ്രവാദി ബര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 13 പേരെ കൊലപ്പെടുത്തി എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാഗ്‌ദെബെര്‍ഗിലെ ആക്രമണം. ആ കേസില്‍ അക്രമി ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇറ്റലിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.

മധ്യകാലഘട്ടം മുതല്‍ ജര്‍മ്മന്‍ സംസ്‌കാരത്തില്‍ വാര്‍ഷിക അവധിക്കാലത്തിന്റെ ഭാഗമായുള്ള ക്രിസ്മസ് വിപണികള്‍. ഈ വര്‍ഷം ക്രിസ്മസ് വിപണിയ്ക്ക് വ്യക്തമായ ഭീഷണിയൊന്നും ഇല്ലെന്നും എന്നാല്‍ കരുതലോടെ ഇരിക്കണമെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.




#Daily
Leave a comment