
യാഥാസ്ഥിതിക പ്രചാരകൻ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശക്തമായി പിന്തുണക്കുന്ന അമേരിക്കയിലെ കടുത്ത യാഥാസ്ഥിതിക പ്രവർത്തകൻ ചാർളി കിർക്ക് യൂട്ടാ സർവകലാശാലയിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു. സംഭവത്തെ ഒരു രാഷ്ട്രീയ കൊലപാതകമെന്ന് വിശേഷിപ്പിച്ച ഗവർണർ കൊലയാളിക്കുള്ള തിരച്ചിലിന് തുടക്കമിട്ടുവെന്നും പറഞ്ഞു.
മൂവായിരം പേർ പങ്കെടുത്ത ഒരു പരിപാടിക്കിടെ യൂണിവേഴ്‌സിറ്റി കാമ്പസിൽ വെടിവയ്പ്പ് നടന്ന് എട്ട് മണിക്കൂർ കഴിഞ്ഞിട്ടും ബുധനാഴ്ച രാത്രി വരെ ഒരു പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ക്യാമ്പസിൽ നിന്നും വിദൂരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഉയർന്ന കെട്ടിടത്തിൽ നിന്നും വെടിയുതിർത്ത ഏക കുറ്റവാളി ഇപ്പോഴും "ഒളിവിൽ" എന്നാണ് വാർത്താ സമ്മേളനത്തിൽ യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണർ ബ്യൂ മേസൺ പറഞ്ഞു.
ബുധനാഴ്ച രാത്രി പോലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒരാളെ നിയമപാലകർ ചോദ്യം ചെയ്തതായും എന്നാൽ ഇരുവരെയും പിന്നീട് വിട്ടയച്ചുവെന്നും പറഞ്ഞു. "ഇവരിൽ ആർക്കും വെടിവയ്പ്പുമായി നിലവിൽ ബന്ധമില്ല," പ്രസ്താവനയിൽ പറയുന്നു. "വെടിവച്ചയാൾക്കായി അന്വേഷണം തുടരുകയാണ്."
ഓവൽ ഓഫീസിൽ റെക്കോർഡ് ചെയ്ത ട്രംപിന്റെ ട്രൂത്ത് സോഷ്യൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, തന്റെ ഭരണകൂടം പ്രതിയെ കണ്ടെത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
"ഈ ക്രൂരതയ്ക്കും മറ്റ് രാഷ്ട്രീയ അക്രമങ്ങൾക്കും ഉത്തരവാദികളായ എല്ലാവരെയും എന്റെ ഭരണകൂടം കണ്ടെത്തും. അതിന് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സംഘടനകൾ ഉൾപ്പെടെ," ട്രംപ് പറഞ്ഞു.
ഓൺലൈനിൽ പോസ്റ്റ് ചെയ്ത കൊലപാതകത്തിന്റെ സെൽഫോൺ വീഡിയോ ക്ലിപ്പുകൾ പ്രകാരം സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ഏകദേശം 40 മൈൽ (64 കിലോമീറ്റർ) അകലെയുള്ള കാമ്പസിൽ ഒരു വലിയ ജനക്കൂട്ടത്തെ കിർക്ക് അഭിസംബോധന ചെയ്യുന്നത് കാണാം. അതിനിടയിൽ വെടിയൊച്ച കേൾക്കുകയും കിർക്ക് കൈകൾ കഴുത്തിലേക്ക് പൊത്തിപ്പിടിച്ചു കസേരയിൽ നിന്നും വീഴുന്നത് കാണാം. കാണികൾ ഇതോടെ ചിതറിയോടി. മറ്റൊരു ക്ലിപ്പിൽ, വെടിയേറ്റ ഉടൻ തന്നെ കിർക്കിന്റെ കഴുത്തിൽ നിന്ന് രക്തം ഒഴുകുന്നത് കാണാൻ കഴിഞ്ഞു.


