TMJ
searchnav-menu
post-thumbnail

TMJ Daily

പ്രതിരോധ മന്ത്രി സിഡിഎസും 3 സേനാ തലവന്‍മാരുമായും ചര്‍ച്ച നടത്തി

09 May 2025   |   1 min Read
TMJ News Desk

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നത സൈനിക നേതൃത്വവുമായി ദേശീയ സുരക്ഷാ സ്ഥിതി ചര്‍ച്ച ചെയ്തു. ചീഫ് ഓഫ് ഡിഫന്‍സ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേന ജനറല്‍ ഉപേന്ദ്ര ദ്വിവേദി, വ്യോമസേന തലവന്‍ എ പി സിങ്, നാവിക സേനാ തലവന്‍ ദിനേഷ് കെ ത്രിപാഠി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാക് സൈന്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച് ഒരു ദിനം പിന്നിടുമ്പോഴാണ് യോഗം. കൂടാതെ, അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രാത്രിയിലും പാക് സൈന്യം ജമ്മു, പത്താന്‍കോട്ട്, ഉദ്ദംപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സൈനിക സ്റ്റേഷനുകളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ഇന്ത്യ അവയെ നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യവും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിലയിരുത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്നലെ രാത്രിയിലെ പാക് ആക്രമണത്തിനുശേഷം ഇന്ത്യ പരമാധികാരത്തെ പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും പൂര്‍ണമായും തയ്യാറാണെന്ന് വക്താവ് പറഞ്ഞു.

പാക് ഡ്രോണുകളേയും മിസൈലുകളേയും ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കിയെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സൈന്യം അത് പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ഇന്നലെ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.






 

 

#Daily
Leave a comment