
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി മുന്നില്‍
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നില്‍. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ മണിക്കൂറില്‍ എഎപിക്ക് തിരിച്ചടി. 36 സീറ്റുകളോടെയാണ് ബിജെപി ലീഡ് ചെയ്യുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ ബിജെപി തുടങ്ങിയ ആധിപത്യം ഇവിഎം വോട്ടുകള്‍ എണ്ണിയപ്പോഴും തുടരുകയാണ്. ഡല്‍ഹി നിയമസഭയില്‍ ആകെ 70 സീറ്റുകളാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്.
ആദ്യ ഫല സൂചന അനുസരിച്ച് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി മർലീനയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. ആംആദ്മി പാര്‍ട്ടി മുന്നിലും പിന്നിലുമായി അഞ്ചിലേറെ തവണയാണ് ഫലങ്ങള്‍ മാറിമറിഞ്ഞത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറാന്‍ മോഹിച്ച എഎപിക്ക് കാലിടറുകയാണ്. 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി സീറ്റില്‍ ആകെ 1,46,122 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 76,135 ആയിരുന്നു. 46,758 വോട്ടുകള്‍ നേടി വന്‍ വിജയമാണ് അന്ന് കെജ്രിവാള്‍ സ്വന്തമാക്കിയിരുന്നത്.