
കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാൻ വികസിത രാജ്യങ്ങൾ പരിഗണന നൽകണം
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ ലോകത്തെ അതിസമ്പന്നരോട് യുഎൻ ജനറൽ അസംബ്ലിയിൽ വികസ്വര രാജ്യങ്ങൾ സഹായം അഭ്യർത്ഥിച്ചു. ഫോസിൽ ഇന്ധനങ്ങൾ അമിതമായി ഉപയോഗിച്ച് കൊണ്ട് താപനില ഉയരുന്നതിനും അത് മൂലം സമുദ്രനിരപ്പ് ഉയരുന്നതിനും കാരണക്കാരാകുന്ന രാജ്യങ്ങൾ സംസാരം നിർത്തി ഇതിനെരെ പ്രവർത്തിക്കാൻ ആരംഭിക്കണമെന്ന്, സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കാൻ സാധ്യതയുള്ള ദ്വീപ് രാഷ്ട്രങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യങ്ങൾ ഐക്യത്തിൽ നിന്നും, ജനങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ ധാർമ്മിക ധൈര്യത്തിൽ നിന്നും കൂടുതൽ അകന്നുപോവുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നുവെന്ന് എഓഎസ്ഐഎസ് ( അലയൻസ് ഓഫ് സ്മോൾ ഐലന്റ് സ്റ്റേറ്റ്സ്) സഖ്യത്തിന്റെ അധ്യക്ഷനായ സമോവനിലെ പ്രകൃതി വിഭവ പരിസ്ഥിതി മന്ത്രി സെഡ്രിക് ഷസ്റ്റർ പറയുന്നു.
എഓഎസ്ഐഎസിലെ ദ്വീപ് രാജ്യങ്ങളെല്ലാം ആഗോള കാലാവസ്ഥ ചർച്ചകളിൽ ഒരു പ്രധാന ശബ്ദമായി മാറുകയാണ്. തിങ്കളാഴ്ച്ച നടന്ന ന്യൂസ് കോൺഫറൻസിൽ ജി20 രാജ്യങ്ങളിൽ ഏതൊക്കെയാണ് 80 ശതമാനത്തോളം വരുന്ന ആഗോളഹരിതഗൃഹ ഉദ്മവനത്തിൽ പങ്കാളികളാകുന്നവരെന്ന് ഷസ്റ്റർ വ്യക്തമാക്കുന്നു. നമുക്ക് രാജ്യങ്ങളുടെ ഒരു കൂട്ടായ പരിശ്രമമാണ് ആവശ്യം, എന്നാൽ ജി20 രാജ്യങ്ങളാവണം ഉദ്മവനത്തിനെതിരെ കാലാവസ്ഥ ധനസഹായം കണ്ടെത്തുന്നതിന് നേതൃത്വം നൽകേണ്ടതെന്നും ഷസ്റ്റർ പറഞ്ഞു.
വ്യവസായിക രാജ്യങ്ങളാവണം ഇത്തരം ഉദ്യമങ്ങൾക്ക് വഴി നയിക്കേണ്ടതെന്ന് മലാവിയുടെ കാലാവസ്ഥ- പരിസ്ഥിതി വിഭവ മന്ത്രി യൂസഫ് മ്കുംഗല പറഞ്ഞു. .
കാലാവസ്ഥ വ്യതിയാനം പാരിസ്ഥിതിക പ്രശ്നമായി മാത്രമല്ല ആഗോളനീതിയുടെ ഒരു പ്രശ്നമായും മാറിയിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന രാജ്യങ്ങളും അതിന്റെ ഫലങ്ങൾ അനുഭവിക്കുന്നവരും തമ്മിലുള്ള അസമത്വമാണ് ഇത്തരം സാഹചര്യങ്ങൾ അടിവരയിടുന്നത്.
രാജ്യനേതാക്കളിൽ ചിലർ ഭാവിയ്ക്കു വേണ്ടിയുള്ള യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുകയും മറ്റു ചിലർ ന്യൂയോർക്ക് നഗരത്തിലാകമാനം സംഘടിപ്പിച്ചിരിക്കുന്ന 900ത്തോളം കാലാവസ്ഥ പരിപാടികളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.
കാലാവസ്ഥാ സന്തുലിതാവസ്ഥ ഉൾപ്പെടെ ഭൂമിയുടെ ആറു ശതമാനത്തോളം പ്രകൃതിദത്ത സംവിധാനങ്ങളെയും തകരാറിലാക്കിയിട്ടുണ്ടെന്ന് പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വായുവിൽ നിന്നുള്ള കാർബൺ ഡയോക്സൈഡ് ധാരാളമായി ആഗിരണം ചെയ്തത് മൂലം സമുദ്രം ഇപ്പോൾ അസിഡിഫിക്കേഷൻ ഭീഷണിയിലാണ് .
2030-ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയാക്കാൻ കഴിഞ്ഞ വർഷത്തെ COP28 ഉച്ചകോടിയിൽ ഉണ്ടാക്കിയ ഉടമ്പടി പിന്തുടരാൻ ഊർജ്ജ-ഉപയോക്താക്കളായ ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ എക്സിക്യൂട്ടീവുകളും, വെസ്റ്റാസ് പോലെയുള്ള വൈദ്യുതി ഉത്പാദകരോടും ലോകനേതാക്കളോടും അഭ്യർത്ഥിച്ചു.
50 യുഎസ് ബാങ്കുകൾ ക്ലീൻ എനർജിയിൽ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. അതേസമയം സിറ്റി ഉൾപ്പെടെ 14 ബാങ്കുകളുടെ ഒരു പ്രത്യേക ഗ്രൂപ്പും, ബാങ്ക് ഓഫ് അമേരിക്കയും (BAC.N), ആഗോളതലത്തിൽ ആണവോർജശേഷി മൂന്നിരട്ടിയാക്കാൻ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
2050-ഓടെ നെറ്റ്-സീറോ എമിഷനിലേക്ക് എത്തുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനും ആവശ്യമായതിനേക്കാൾ ട്രില്യൺ കണക്കിന് ഡോളർ കുറവാണ് നിലവിലുള്ള ആഗോള കാലാവസ്ഥാ നിക്ഷേപങ്ങൾ.
ലോകത്തിലെ 40ശതമാനത്തിലധികം പ്രമുഖ കമ്പനികൾക്കും നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇപ്പോഴും കാലാവസ്ഥാ-താപനവും ഉദ്‌വമനവും കുറയ്ക്കുന്നതിനുള്ള പദ്ധതികളോ ലക്ഷ്യങ്ങളോ ഇല്ലെന്ന് പ്രാദേശികതലത്തിലുള്ള ചില വിലയിരുത്തലുകൾ പറയുന്നു. യുദ്ധം, തിരഞ്ഞെടുപ്പ്, അല്ലെങ്കിൽ സാമ്പത്തിക പ്രശ്‌നങ്ങൾ തുടങ്ങിയ മറ്റ് വെല്ലുവിളികൾക്കിടയിൽ കാലാവസ്ഥാ പ്രതിസന്ധികൾക്ക് കാര്യമായ പരിഗണന ലഭ്യമാകുന്നില്ലെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള ഗവേഷണ കൂട്ടായ്മയായ നെറ്റ് സീറോ ട്രാക്കർ പറയുന്നു.