TMJ
searchnav-menu
post-thumbnail

TMJ Daily

മയക്കുമരുന്ന് കേസുകള്‍: കേരളത്തില്‍ ശിക്ഷാനിരക്ക് 98.19 ശതമാനമെന്ന് മുഖ്യമന്ത്രി

30 Mar 2025   |   1 min Read
TMJ News Desk

ന്ത്യയില്‍ മയക്കുമരുന്ന് കേസുകളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷാ നിരക്ക് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ശിക്ഷാനിരക്ക്  98.19 ശതമാനമാണെന്ന് അദ്ദേഹം മയക്കുമരുന്നിനെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.

ദേശീയ ശരാശരി 78.11 ശതമാനമാണ്. തെലങ്കാനയില്‍ ഇത് 25.4 ഉം ആന്ധ്രാപ്രദേശില്‍ 25.4 ശതമാനവും ആണ്. കേരളം വ്യത്യസ്തമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുമ്പോഴും ഇതില്‍ സമാശ്വസിച്ച് ഇരിക്കുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികള്‍ തുടരുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം.

കുട്ടികളെ നാശത്തിലേക്ക് തള്ളിവിടാതെ അവരുടെ അവസാനത്തെ ആളെക്കൂടി രക്ഷപ്പെടുത്തുക എന്ന ദൗത്യം ഒന്നിച്ച് ഏറ്റെടുക്കണം. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയും നമ്മുടെ രാജ്യവും തമ്മില്‍ ബന്ധമുണ്ടെന്നും ആ ബന്ധത്തിന്റെ കണ്ണി അറുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിമാനങ്ങളിലൂടെ, കപ്പലുകളിലൂടെ മയക്കുമരുന്ന് വലിയതോതില്‍ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാന അതിര്‍ത്തി കടന്ന് ലഹരി എത്തുന്നത് തടയാന്‍ കഴിയുമെന്നും അതിനുള്ള ഭരണനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്കനുസരിച്ച് 2024ല്‍ 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 2023ല്‍ അത് 16,100 കോടി രൂപയായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷത്തില്‍ 55 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

കേരളത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഇത്ര വലിയ തോതില്‍ ഇല്ലെന്നും ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം പത്തുകോടി രൂപയില്‍ താഴെയാണ്. ഇവിടേക്കുള്ള മയക്കുമരുന്നിന്റെ വരവിന്റെ തോത് കുറവായതാണ് ഇതിന് കാരണം. ഇവിടെ കര്‍ക്കശമായ നടപടികള്‍ ഉണ്ടാകുന്നുവെന്നത് മയക്കുമരുന്ന് ലോബിക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

#Daily
Leave a comment