
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നവംബർ 20, ജാർഖണ്ഡിൽ നവംബർ13 നും 20നും, കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബര്‍13 ന്, വോട്ടെണ്ണൽ 23 ന്
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. നവംബര്‍ 13 നാണ് ഉപതിരഞ്ഞെടുപ്പ്. വയനാട് ലോക്‌സഭ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 നായിരിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഈ മാസം 25 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 28നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 30 ആണ്.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നവംബർ 20 ന് നടക്കും. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 13-നും 20-നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. മഹാരാഷ്ട്രയിലെ 288 നിയമസഭ സീറ്റുകളിലും ജാർഖണ്ഡിലെ 81 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
വൈകാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസും സിപിഎമ്മും നല്‍കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാകും സ്ഥാനാര്‍ഥി. പാലാക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുവരുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് കോണ്‍ഗ്രസ്
സംസ്ഥാനത്ത് നവംബര്‍ 13 ന് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് മാറ്റണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നവംബര്‍ 13 മുതല്‍ 15 വരെയുള്ള തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.