TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ്

08 Feb 2024   |   1 min Read
TMJ News Desk

പാകിസ്ഥാനിലെ 336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നവാസ് ഷെറീഫ് നയിക്കുന്ന പാകിസ്ഥാന്‍ മുസ്ലീം ലീഗ്(നവാസ്) ആണ് വിജയപ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീഖ് ഇ പാകിസ്ഥാന്റെ(പി.ടി.ഐ) പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരുടേയും പത്രിക തള്ളിയതും പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ(നവാസ്) വിജയസാധ്യത വര്‍ധിപ്പിക്കുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും(പി.പി.പി) തിരഞ്ഞെടുപ്പില്‍ സജീവമാണ്.

128 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്യും

241 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാനില്‍ വോട്ടര്‍മാരായുള്ളത് 128 ദശലക്ഷം ആളുകളാണ്. ഒരാള്‍ക്ക് രണ്ട് വീതം വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ചെയ്യാനാവുക. രണ്ടില്‍ ഒന്ന് ഫെഡറലും മറ്റൊന്ന് പ്രവിശ്യയുമാണ്. ഫെഡറല്‍ ലെജിസ്ലേച്ചറിലേക്ക് 5,121 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ പ്രവിശ്യകളിലേക്ക് മത്സരിക്കുന്നത് 12,965 സ്ഥാനാര്‍ത്ഥികളാണ്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, സൈനിക മേധാവി അസിം മുനീര്‍, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്നിവരാണ് മത്സരിക്കുന്നവരില്‍ പ്രമുഖര്‍

തിരഞ്ഞെടുപ്പ് ഓഫീസുകള്‍ക്ക് മുന്നില്‍ സ്‌ഫോടനം

തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്നെ പാകിസ്ഥാനില്‍ ഭീതി പടര്‍ത്തി രണ്ട് സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ക്ക് മുന്നിലാണ് സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം നടന്നത് പിഷിന്‍ ജില്ലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഓഫീസിന് മുന്നിലായിരുന്നു. ശേഷം ആദ്യ സ്‌ഫോടനം നടന്നയിടത്തു നിന്നും 150 കിലോമീറ്റര്‍ അകലെ രണ്ടാമത്തെ സ്‌ഫോടനവും നടന്നു. ജമിയത് ഉലമെ ഇസ്ലാം പാകിസ്ഥാന്‍ പാര്‍ടിയുടെ ഓഫീസിന് മുന്നിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.


#Daily
Leave a comment