TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയില്‍ നിന്നും പാലസ്തീനികളെ ഒഴിപ്പിക്കുന്നത് ട്രംപിന്റെ മരുമകന്റെ ആശയം

06 Feb 2025   |   1 min Read
TMJ News Desk

ഗാസ മുനമ്പില്‍ നിന്നും പാലസ്തീന്‍കാരെ ഒഴിപ്പിച്ചശേഷം അമേരിക്കന്‍ നിയന്ത്രണത്തില്‍ അന്താരാഷ്ട്ര ബീച്ച് റിസോര്‍ട്ട് കേന്ദ്രമായി വികസിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയം മരുമകന്‍ ജെറേദ് കുഷ്‌നറിന്റേത്. ഒരു വര്‍ഷം മുമ്പ് കുഷ്‌നര്‍ ഇതേ ആശയം മുന്നോട്ടുവച്ചിരുന്നു.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ഗാസയില്‍ നിന്നും പാലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന ആശയം മുന്നോട്ടുവച്ചത് പലസ്തീനികളേയും അറബ് രാജ്യങ്ങളേയും ഞെട്ടിച്ചിരുന്നു. വംശീയ ശുചീകരണവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ് ട്രംപിന്റെ നിര്‍ദ്ദേശമെന്ന വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപ അവസരങ്ങളുടെ കണ്ണിലൂടെ ഗാസയെക്കുറിച്ച് ട്രംപ് സംസാരിക്കുന്നത് ഇതാദ്യമായിട്ടല്ല. ഗാസയെ പുനര്‍നിര്‍മ്മിച്ചാല്‍ മൊണോക്കോയേക്കാള്‍ മികച്ചതാക്കാമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒരു റേഡിയോ അഭിമുഖത്തില്‍  പറഞ്ഞിരുന്നു.

ഹമാസിനെതിരെ ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപ് ഗാസ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് സംസാരിച്ചത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇസ്രായേലും ഏതാനും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയില്‍ ആക്കിയ അബ്രഹാം ഉടമ്പടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ട്രംപിന്റെ പ്രത്യേക മദ്ധ്യേഷ്യ പ്രതിനിധിയായ കുഷ്‌നറായിരുന്നു.

ഇസ്രായേലും പാലസ്തീനികളും തമ്മിലുള്ള തര്‍ക്കം ഒരു റിയല്‍ എസ്റ്റേറ്റ് തര്‍ക്കത്തേക്കാള്‍ വലുതല്ലെന്ന് കുഷ്‌നര്‍ പറഞ്ഞിരുന്നു. ആളുകള്‍ ഉപജീവനമാര്‍ഗമായി വികസിപ്പിക്കുകയാണെങ്കില്‍ വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടിയായ ഗാസ വിലയേറിയതാണെന്നും കുഷ്‌നര്‍ 2024 ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡില്‍ ഒരു പരിപാടിയില്‍ പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകൂട കാലത്തിന് മുമ്പ് ന്യൂയോര്‍ക്കില്‍ പ്രോപ്പര്‍ട്ടി ഡവലപ്പര്‍ ആയിരുന്നു കുഷ്‌നര്‍.






 

#Daily
Leave a comment