
ഓപ്പറേഷൻ സിന്ദൂരിൽ എഫ്-16 വിമാനങ്ങൾ നശിപ്പിച്ചു
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താന്റെ F-16 അടക്കമുള്ള യുദ്ധ വിമാനങ്ങൾ നശിപ്പിച്ചതായി എയർ ചീഫ് മാർഷൽ എ പി സിംഗ് പറഞ്ഞു. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം ആദ്യമായാണ് വ്യോമസേനാ മേധാവി നശിപ്പിക്കപ്പെട്ട പാകിസ്താൻ വിമാനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നത്. ആക്രമണ സമയത്ത് വ്യോമ താവളത്തിൽ ഉണ്ടായിരുന്ന "നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ, മിക്കവാറും എഫ് -16 വിമാനങ്ങൾ" ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) നശിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
ആഗസ്റ്റിൽ, “കുറഞ്ഞത് അഞ്ച് യുദ്ധവിമാനങ്ങളെയും ഒരു വലിയ വിമാനത്തെയും” കുറിച്ച് മാത്രമാണ് ഐഎഎഫ് മേധാവി സംസാരിച്ചിരുന്നുള്ളു. അവ ഏതാണെന്ന് ഇനം തിരിച്ചു പറഞ്ഞിരുന്നില്ല.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, മെയ് 6 നും 7നും ഇടയിലുള്ള രാത്രിയിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. 2019 ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾക്കും 2016 ലെ ഉറി സർജിക്കൽ സ്‌ട്രൈക്കുകൾക്കും ശേഷമുള്ള ഏറ്റവും വിപുലമായ അതിർത്തി കടന്നുള്ള നടപടിയായി കണക്കാക്കപ്പെടുന്ന ഈ ഓപ്പറേഷനിൽ, യുദ്ധവിമാനങ്ങൾക്ക് പുറമേ പാകിസ്താൻ വ്യോമതാവളങ്ങൾ, റഡാറുകൾ, കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടു.
93-ാമത് വ്യോമസേനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരിന്നു സിംഗ്. “പാകിസ്താന്റെ നഷ്ടങ്ങളെ സംബന്ധിച്ചിടത്തോളം… ഞങ്ങൾ അവരുടെ നിരവധി വ്യോമതാവളങ്ങൾ ആക്രമിച്ചു, നിരവധി ഇൻസ്റ്റാളേഷനുകൾ ആക്രമിച്ചു… ഈ ആക്രമണങ്ങൾ കാരണം, കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും റഡാറുകൾ, രണ്ടിടങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, രണ്ടിടങ്ങളിലെ റൺവേകൾ തീർച്ചയായും തകർന്നു, മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവരുടെ മൂന്ന് ഹാംഗറുകൾക്ക് കേടുപാടുകൾ സംഭവിച്ചു… ഒരു സി -130 ക്ലാസ് വിമാനത്തിന്റെ അടയാളങ്ങൾ ഞങ്ങളുടെ പക്കലുണ്ട്… കുറഞ്ഞത് 4 മുതൽ 5 വരെ യുദ്ധവിമാനങ്ങൾ, മിക്കവാറും എഫ് -16 ആയിരിക്കാം, കാരണം ആ സ്ഥലത്തായിരുന്നു അക്കാലം എഫ് -16 അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്.”
“അതോടൊപ്പം, ഒരു SAM സിസ്റ്റം നശിപ്പിക്കപ്പെട്ടു... ഒരു ദീർഘദൂര ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. അത് 300 കിലോമീറ്ററിലധികം ദൂരമാണെന്ന് ഞാൻ പറഞ്ഞു, അത് ഒരു AEW&C അല്ലെങ്കിൽ ഒരു പ്രധാന വിമാനമായിരുന്നു, കൂടാതെ F-16 നും JF 17 ക്ലാസിനും ഇടയിലുള്ള അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളും ഇതാണ് നമ്മുടെ സിസ്റ്റം നമ്മോട് പറയുന്നത്.” പാകിസ്താന്റെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളായ എഫ്-16 വിമാനങ്ങൾ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യയുടെ ഭാഗത്തെ നഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ലെങ്കിലും, മുതിർന്ന ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ ഐഎഎഫിന് വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ചിട്ടുണ്ട്. സർക്കാർ ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.


