TMJ
searchnav-menu
post-thumbnail

TMJ Daily

ജോര്‍ജിയ സ്‌കൂള്‍ വെടിവെയ്പില്‍ പതിനാലുകാരനായ പ്രതിയുടെ പിതാവ് അറസ്റ്റില്‍

06 Sep 2024   |   1 min Read
TMJ News Desk

മേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ പിതാവ് അറസ്റ്റില്‍. പ്രതിയായ കോള്‍ട്ട് ഗ്രേയ്ക്ക് തോക്ക് വാങ്ങി നല്‍കിയത് പിതാവായ കോളിന്‍ ഗ്രേയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മനപൂര്‍വമല്ലാത്ത നരഹത്യ, കുട്ടികളോടുള്ള ക്രൂരതയടക്കം നാല് കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റേ നടപടിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോള്‍ട്ട് ഗ്രേയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതിയായ കോള്‍ട്ട് ഗ്രേ ഉപയോഗിച്ചത് സെമിഓട്ടോമാറ്റിക് റൈഫിളോ, എആര്‍ സ്റ്റൈല്‍ വെപ്പണോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ക്രിസ്മസിനാണ് പിതാവ് കോളിന്‍ ഗ്രേ കോള്‍ട്ടിന് തോക്ക് സമ്മാനമായി നല്‍കിയത്. കോള്‍ട്ട് സ്‌കൂളില്‍ പതിവായി തോക്ക് കൊണ്ടുപോയിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.

അര്‍ത്ഥശൂന്യമായ ദുരന്തമെന്ന് കമല ഹാരിസ്

കഴിഞ്ഞ ദിവസമാണ് ജോര്‍ജിയയിലെ ഹൈസ്‌കൂളില്‍ പതിനാലുകാരന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ അധ്യാപകരായ റിച്ചാര്‍ഡ് ആസ്പിന്‍വൈല്‍, ക്രിസ്റ്റ്യന്‍ ഇറിമി വിദ്യാര്‍ത്ഥികളായ മാസന്‍ ഷെര്‍മെര്‍ഹോണ്‍, ക്രിസ്റ്റിയന്‍ ആന്‍ഗുലോ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് അധ്യാപകരും ഏഴ് വിദ്യാര്‍ത്ഥികളുമടക്കം ഒന്‍പത് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് തൊട്ടടുത്ത നിമിഷം സ്‌കൂളിലെ റിസോഴ്സ് ഓഫീസര്‍മാര്‍ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തെ അര്‍ത്ഥശൂന്യമായ ദുരന്തം എന്നായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള അക്രമങ്ങളെ തങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ക്യാപെയ്നില്‍ കമല ഹാരിസ് പറഞ്ഞു.


#Daily
Leave a comment