TMJ
searchnav-menu
post-thumbnail

TMJ Daily

തടി കൊണ്ടുള്ള ആദ്യ ഉപഗ്രഹം: നേട്ടവുമായി ജപ്പാൻ

05 Nov 2024   |   1 min Read
TMJ News Desk

ലോകത്തിലാദ്യമായി തടി കൊണ്ടുള്ള ഉപഗ്രഹം നിർമ്മിച്ച് ജപ്പാൻ. ചന്ദ്രനിലെയും ചൊവ്വയിലെയും പര്യവേഷണങ്ങൾക്കായി ക്യോട്ടോ യൂണിവേഴ്സിറ്റിയും ബിൽഡർ സുമിറ്റോമോ ഫോറസ്റ്ററിയും ചേർന്നാണ് ലിഗ്നോസാറ്റ് സ്പേക്സ് എക്സ് വികസിപ്പിച്ചെടുത്തത്.  ഇന്ന് വിക്ഷേപണം നടത്തിയ ലിഗ്നോസാറ്റ് അന്താരാഷ്ട്രനിലയത്തിലേക്ക് ഉടൻ കുതിച്ചുയരും. പിന്നീട് ഭൂമിയിൽ നിന്ന് 400 മീറ്റ‌‍ർ അകലെയുള്ള ഭ്രമണപഥത്തിലേക്കും ലിഗ്നോസാറ്റിനെ അയക്കും. ഭൂമിക്കു പുറത്തുള്ള ഇടങ്ങൾ മനുഷ്യന് വാസയോഗ്യമാണോയെന്ന് പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്ന കാലത്ത് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കളുടെ നിലനിൽപ്പിനെക്കുറിച്ചും മനസിലാക്കുകയാണ് ലിഗ്നോസാറ്റിന്റെ വിക്ഷേപണ ലക്ഷ്യം.

തടി ഉപയോഗിച്ച് ബഹിരാകാശത്ത് വീടുകൾ നിർമ്മിക്കാനും അവയിൽ ജീവിക്കാനും സാധിക്കുമെന്ന് ക്യോട്ടോ സർവ്വകലാശാലയിലെ ഹുമൺ സ്പേസ് ആക്ടിവിറ്റീസ് പഠിതാവും ബഹിരാകാശ യാത്രികനുമായ തകാവോ ഡോയ് പറഞ്ഞു.

ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കാനും മരം കൊണ്ടുള്ള വീടുകൾ നിർമ്മിക്കാനുമുള്ള 50 വർഷ പദ്ധതിയുടെ ഭാഗമായാണ് തകാവോ ഡോയും സംഘവും മരം കൊണ്ടുള്ള ഉപഗ്രഹം നിർമ്മിച്ചത്. മരം ബഹിരാകാശ ഉപയോഗിക്കാനാവുന്ന വസ്തു  ആണെന്ന് തെളിയിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

1900കളുടെ തുടക്കത്തിൽ വിമാനങ്ങൾ മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത് അത് കൊണ്ട് തന്നെ തടി കൊണ്ടുള്ള ഉപഗ്രഹവും പ്രായോഗികമായിരിക്കുമെന്ന് ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ ഫോറസ്റ്റ് സയൻസ് പ്രൊഫസർ കോജി മുരാറ്റ പറഞ്ഞു. തടിയോ തടി കൊണ്ടുള്ള വസ്തുക്കളോ ഭൂമിയിലേതിനേക്കാൾ കൂടുതൽ കാലം ബഹിരാകാശത്ത് നിലനിൽക്കും, ഇവ ജീർണിക്കുന്നതിന് കാരണമാകുന്ന ഘടകങ്ങളായ വെള്ളത്തിന്റെയും ഓക്സിജന്റെയും അഭാവമാണ് ഇതിന് കാരണം. തടി കൊണ്ടുള്ള ഉപഗ്രഹത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളും കുറവായിരിക്കും.

ഹോനോക്കി എന്ന മരത്തിന്റെ തടിയാണ് ബഹിരാകാശ പേടക നിർമ്മാണത്തിന് അനുയോജ്യമെന്ന് 10 മാസം നീണ്ട് നിന്ന പഠനത്തിലൂടെയാണ് കണ്ടെത്തിയത്. ലിഗ്നോസാറ്റും നിർമ്മിച്ചിരിക്കുന്നത് ഹോനോക്കി മരത്തിന്റെ തടി ഉപയോഗിച്ചാണ്. ആറ് മാസത്തേക്ക് ലിഗ്നോസാറ്റ് ഭ്രമണപഥത്തിൽ തുടരും.


#Daily
Leave a comment