TMJ
searchnav-menu
post-thumbnail

TMJ Daily

ഊര്‍ജ്ജ കലഹത്തിലെ ഫ്രാക്കിങ് നിരോധനം

13 Sep 2024   |   3 min Read
TMJ News Desk

റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള ഊര്‍ജ്ജ കലഹം ഫ്രാക്കിങ്ങിനെക്കുറിച്ചുള്ള രണ്ട് പതിറ്റാണ്ടു പഴക്കമുള്ള ചര്‍ച്ചയെയാണ് പുനരുജ്ജീവിപ്പിക്കുന്നത്. യുഎസിലെ എണ്ണ, വാതക കുതിപ്പിന് തുടക്കമിട്ട സാങ്കേതികവിദ്യയാണ് ഫ്രാക്കിങ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫ്രാക്കിങ്ങിന്റെ ദേശീയനിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ ട്രംപിന്റെ പ്രസംഗങ്ങളുടെ ഒരു സ്ഥിരം സവിശേഷതയായി മാത്രം മാറിക്കഴിഞ്ഞു.

ഹൈഡ്രോളിക് ഫ്രാക്ചറിംഗ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫ്രാക്കിങ്. എണ്ണ വ്യവസായം വ്യാപിക്കുന്നതിന് മുമ്പ് രണ്ടായിരങ്ങളുടെ പകുതിയില്‍ നിലനിന്നിരുന്ന പ്രകൃതിദത്ത എണ്ണ ഉത്പാദന പ്രക്രിയയാണ് ഫ്രാക്കിങ്. നൂതന ഡ്രില്ലിങ് രീതി ഉപയോഗിച്ച് പാറയുടെ പാളികള്‍ പൊട്ടിച്ചു കൊണ്ട് അവയ്ക്കുള്ളിലേക്ക് വെള്ളം നിറയ്ക്കുന്നു, എണ്ണയും പ്രകൃതിവാതകങ്ങളും മറ്റു ദ്രാവകങ്ങളും പുറത്തുവരാന്‍ വേണ്ടിയുള്ള വിള്ളലുകള്‍ വലുതാക്കാനാണ് ഇത് ചെയ്യുന്നത്. ഒരിക്കലും പ്രാപ്യമല്ലെന്ന് കരുതുന്ന ഇന്ധനത്തിന്റെ തോത് കണ്ടെത്താനുള്ള ഒരു മാര്‍ഗമാണിത്. പെന്‍സില്‍വാനിയ, നോര്‍ത്ത് ഡക്കോട്ട, വെസ്റ്റ് ടെക്‌സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഊര്‍ജ ഉത്പാദനം വര്‍ദ്ധിക്കുന്നതിന് ഇത് കാരണമായി - കൂടാതെ യുഎസിനെ ലോകത്തിലെ ഏറ്റവും മികച്ച എണ്ണ-വാതക ഉല്‍പ്പാദകരാക്കി മാറ്റുകയും വ്യവസായത്തില്‍ ഒരു പ്രധാന ഉല്‍പ്പാദന രീതിയായും ഇത് മാറിയിരുന്നു.  

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ എണ്ണയും വാതകവും ഉത്പാദിപ്പിക്കുന്നതിനുള്ള സാധാരണ മാര്‍ഗമാണ് ഫ്രാക്കിങ്. ഇത് പ്രകൃതിവാതകത്തെ വളരെ വിലകുറഞ്ഞതാക്കിത്തീര്‍ത്തു, ഒരു കാലത്ത് പ്രബലമായിരുന്ന കല്‍ക്കരിയെ മറികടന്നുകൊണ്ട് ഇന്ധനം വൈദ്യുതോര്‍ജ്ജത്തിനായി രാജ്യത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉറവിടമായി മാറിയിരിക്കുന്നു. ഇതിനായി ഉപയോഗിച്ച രാസവസ്തുക്കള്‍ അടുത്തുള്ള ഭൂഗര്‍ഭജല മേഖലകളിലേക്ക് ഒഴുകുമെന്ന ആശങ്കകള്‍ ഫ്രാക്കിങ്ങിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ പ്രധാനമായിരുന്നു. ഫ്രാക്കിങ് പ്രക്രിയക്ക് ശേഷം ബാക്കിയാവുന്ന ജലം സംസ്‌കരിക്കുന്ന രീതിയെ സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭൂഗര്‍ഭജല വിതരണത്തെ ഫ്രാക്കിങ് ബാധിക്കുമോ എന്നുള്ള പഠനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഫ്രാക്കിങ് നടത്തിയ കിണറുകള്‍ക്ക് സമീപം താമസിക്കുന്നത് ഗര്‍ഭധാരണത്തെയും ആസ്മ ബാധിതരുടെ ആരോഗ്യത്തെയും സങ്കീര്‍ണമാക്കുമെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രാക്കിങ് ഭൂകമ്പത്തിനും കാരണമായേക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഭൂമിയുടെ കാലാവസ്ഥയെ ഫ്രാക്കിങ്-ഇന്‍ഡ്യൂസ്ഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് ബൂം എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് ഹരിത ഗ്രൂപ്പുകള്‍ക്ക് വലിയ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പാദനത്തിലെ ഉയര്‍ച്ച ഹരിതഗൃഹ വാതക മലിനീകരണത്തിന് കാരണമാകുന്നു, കൂടാതെ താപനില ഉയരുന്നത് ശക്തമായ ചുഴലിക്കാറ്റുകള്‍ക്കും കാട്ടുതീകള്‍ക്കും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിവാതകത്തിന്റെ പ്രാഥമിക ഘടകവുമായ മീഥേന്‍, പലപ്പോഴും കിണറുകളില്‍ നിന്നും പൈപ്പ് ലൈനുകളില്‍ നിന്നും സംഭരണ ടാങ്കുകളില്‍ നിന്നും ചോര്‍ന്നൊലിക്കുന്നു. മീഥെയ്ന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായി മാറുന്നു, അത് അന്തരീക്ഷത്തില്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കും.

രാജ്യത്തിന്റെ പ്രധാന വൈദ്യുതി സ്രോതസ്സായ പ്രകൃതിവാതകത്തിന്റെ വര്‍ദ്ധനവ് നിരവധി കല്‍ക്കരി പ്ലാന്റുകളെ ഇല്ലാതാക്കിയതായും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉത്പാദനം കുറയ്ക്കാന്‍ ഇത് കാരണമാകുന്നുവെന്നും ഫ്രാക്കിംഗിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. പ്രതിസന്ധിക്കുള്ള ഒരേയൊരു യഥാര്‍ത്ഥ പരിഹാരം എല്ലാത്തരം ഫോസില്‍ ഇന്ധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതും കത്തിക്കുന്നതും നിര്‍ത്തുക എന്നതാണ് കാലാവസ്ഥാ പ്രവര്‍ത്തകര്‍ പറയുന്നത്. വെര്‍മോണ്ട്, വാഷിംഗ്ടണ്‍, മേരിലാന്‍ഡ് എന്നിവ ഫ്രാക്കിംഗ് നിരോധിച്ചു ഇവരൊന്നും പ്രധാന ഊര്‍ജ്ജ ഉത്പാദകരല്ല.ഒബാമ ഭരണകൂടം ഇതിനെതിരെ ഒരു നിയമം പാസാക്കാന്‍ ശ്രമിച്ചു, ഇത് മൂലം കമ്പനികള്‍ ഫ്രാക്കിംഗിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പരസ്യമായി വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായി, കൂടാതെ ഫെഡറല്‍ ഭൂമിയിലെ ഫ്രാക്കിംഗ് കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പിനെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ആ വകുപ്പിന് ആ അധികാരം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ഫെഡറല്‍ കോടതി ആ രണ്ട് ശ്രമങ്ങളും റദ്ദാക്കി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഒരു മാര്‍ഗമായി ഫ്രാക്കിംഗ് നിരോധിക്കാന്‍ 2020 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരിസ്ഥിതി ഗ്രൂപ്പുകള്‍ ഡെമോക്രാറ്റുകളെ പ്രേരിപ്പിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തിനിടയില്‍ സെന്‍സ് ബെര്‍ണി സാന്‍ഡേഴ്സും (ഐ-വി.ടി.), എലിസബത്ത് വാറനും (ഡി-മാസ്.) ദേശീയ ഫ്രാക്കിംഗ് നിരോധനത്തിനുള്ള ആഹ്വാനത്തിന് നേതൃത്വം നല്‍കിയിരുന്നു-ഹാരിസും, ഇതിനോട് യോജിച്ച് പ്രാക്ടീസ് തടയുമെന്ന് പറഞ്ഞു. എന്നാല്‍ അന്നത്തെ ഡെമോക്രാറ്റിക് മുന്‍നിരക്കാരനായ ജോ ബൈഡന്‍ നിരോധനത്തിനായുള്ള ആഹ്വാനങ്ങളോട് വിയോജിപ്പ് കാണിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് രാജ്യത്തെ മാറ്റാന്‍ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും പറഞ്ഞു. 2020ല്‍ ബൈഡന്റെ പ്രചാരണത്തില്‍ ചേര്‍ന്ന ഉടന്‍ തന്നെ ഹാരിസ് തന്റെ ഭരണകൂടം ഫ്രാക്കിംഗ് നിരോധിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫ്രാക്കിംഗ് നിരോധനം ഊര്‍ജ്ജ ബില്ലുകള്‍, ഗ്യാസ് വിലകള്‍, പലചരക്ക് സാധനങ്ങളുടെ വില എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന തരത്തില്‍ കമല ഹാരിസിനെതിരെ ട്രംപ് പ്രചരണം നടത്തി. എണ്ണ ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും നടക്കുന്ന സ്വകാര്യ ഭൂമിയില്‍ ഡ്രില്ലിംഗ് നിയന്ത്രിക്കാന്‍ ഒരു പ്രസിഡന്റിനും നേരിട്ട് അധികാരമില്ലെങ്കിലും ഫ്രാക്കിംഗ് കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ കമല ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് തന്നെ കരുതാം.




#Daily
Leave a comment