
ആഡംബര വ്യവസായത്തിലെ അരനൂറ്റാണ്ട്, 90ാം വയസിൽ വിരമിക്കലിന് ഒരുങ്ങി ജോർജ് അർമാനി
ഇറ്റലിയിലെ ഫാഷൻ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോർജ് അർമാനി. ആഡംബര വ്യവസായ രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുമ്പോൾ പുതുതലമുറയുടെ ഫാഷൻ ട്രെൻഡുകളുടെ കുതിപ്പിന് മുന്നിലും കിതയ്ക്കാതെയാണ് ഈ തൊണ്ണുറൂകാരൻ തിളങ്ങി നിൽക്കുന്നത്. ഇനി രണ്ടോ മൂന്നോ വർഷം കൂടി താൻ ഈ രംഗത്ത് സജീവമായിരിക്കുമെന്നും അതിന് ശേഷമായിരിക്കും വിരമിക്കലെന്നും പ്രഖ്യാപിച്ചിരിക്കയാണ് ജോർജ് അർമാനി. ജോർജ് അർമാനി 1975-ലാണ് ആഡംബര ഫാഷൻ വ്യവസായത്തിലേക്ക് കടന്നു വരുന്നത്.
പ്രായത്തെ തന്റെ കഴിവ് കൊണ്ട് മറികടക്കുന്ന 90കാരൻ അർമാനി ഇനിയും മൂന്ന് വർഷങ്ങൾ കൂടി തനിയ്ക്ക് ഈ രംഗത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. കാലങ്ങളോളം ഈ രംഗത്ത് പ്രവർത്തിച്ചതിന്റെ പരിചയസമ്പത്ത് കൊണ്ട് ഇത്തരമൊരു വിരമിക്കൽ ഈ സമയത്ത് അനിവാര്യമാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നുവെന്നാണ് അർമാനിയുടെ നിലപാട്.
വിശ്രമം ആവശ്യമായ ദിനങ്ങളാണ് തനിക്ക് മുന്നിലിനി വരാനിരിക്കുന്നത് അതിന്റെ സൂചനകളായാവും കഴിഞ്ഞ രാത്രികളിൽ താൻ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടതെന്നും ഇത് വിരമിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നതെന്നും അർമാനി ഇറ്റാലിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അധികാര കൈമാറ്റം നടത്താൻ കുട്ടികളൊന്നും ഇല്ലാത്തതിനാൽ, എൽ വി എം എച്ച്, കെറിംഗ് പോലുള്ള ആഡംബര കമ്പനികൾ ആധിപത്യം പുലർത്തുന്ന ഫാഷൻ വ്യവസായത്തിൽ അർമാനിയുടെ സാമ്രാജ്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച ഊഹാപോഹങ്ങൾ നിലവിലുണ്ട്. തൻ്റെ പിന്തുടർച്ച അവകാശം വഹിക്കാൻ ആവശ്യമായ ഘടന, പദ്ധതി, പെരുമാറ്റച്ചട്ടം എന്നിവയെല്ലാം അർമാനി രൂപകല്പന ചെയ്തിട്ടുണ്ട്. തന്റെ പിന്തുടർച്ച അവകാശത്തിനൊപ്പം തന്നെ കമ്പനിയുടെ വളർച്ചയ്ക്കും അനിവാര്യമായ രീതിയാണ് രൂപകല്പനയ്ക്ക് സ്വീകരിച്ചിരിക്കുന്നത്.
മിലാനിലെ ഒരു നോട്ടറിയുടെ കൈവശമുള്ള രേഖയെക്കുറിച്ച് റോയിട്ടേഴ്‌സ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രൂപ്പിൻ്റെ അനന്തരാവകാശികളാകുന്നവർക്കായുള്ള ഭാവി ഭരണ തത്വങ്ങളായിരുന്നു ആ രേഖയുടെ ഉള്ളടക്കം. മറ്റൊന്നിൽ സ്ഥാപനത്തിലെ ജോലികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ള വിശദീകരിക്കുന്നുണ്ട്.