TMJ
searchnav-menu
post-thumbnail

TMJ Daily

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി

27 Feb 2025   |   1 min Read
TMJ News Desk

പൊതുപ്രവര്‍ത്തകനായാല്‍ കേസുണ്ടാകുമെന്നും ജാമ്യം വേണമെന്നും ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍ വാദിച്ചു. മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുകയാണ് ജോര്‍ജ്.

ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ടെന്നും അത്തരം കേസുകളേ പി സി ജോര്‍ജിന് ഉള്ളൂവെന്നും അഭിഭാഷകന്‍ വാദിച്ചു.

ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. അതേസമയം, പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ കുറ്റം ആവര്‍ത്തിക്കുമെന്നും പരാതി നല്‍കിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞു. ജോര്‍ജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഭരണഘടനയുടെ ആമുഖത്തെ നിഷേധിക്കുന്ന പരാമര്‍ശമാണ് ജോര്‍ജ് നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നാട്ടില്‍ സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം 30 വര്‍ഷം എംഎല്‍എ ആയിരുന്ന ആളില്‍ നിന്നുമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.



#Daily
Leave a comment