
സ്‌പെയിനിൽ കനത്ത മഴ, പ്രളയം, 95 മരണം
സ്പെയിനിന്‍റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ 95 പേര്‍ മരിച്ചു. സ്‌പെയിനിന്റെ കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. റോഡുകളെല്ലാം വെള്ളത്തിലായി. റോഡ്, റെയില്‍, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. തെരുവുകളില്‍ കാറുകള്‍ ഒഴുകിപ്പോകുകയും കെട്ടിടങ്ങളില്‍ വെള്ളം കയറുകയും ചെയ്തു.
കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂര്‍ണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് സൈനികരും രംഗത്തുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.