TMJ
searchnav-menu
post-thumbnail

TMJ Daily

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിസി) നിന്നും പിന്‍മാറുന്നതായി ഹങ്കറി

03 Apr 2025   |   1 min Read
TMJ News Desk

സിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഹങ്കറിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതിന് പിന്നാലെ ഐസിസിയില്‍ നിന്നും പിന്‍മാറുന്നതായി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നെതന്യാഹുവിന് എതിരെ കോടതി വിധി വന്നപ്പോള്‍ ഓര്‍ബാന്‍ നെതന്യാഹുവിനെ ഹങ്കറിയിലേക്ക് ക്ഷണിച്ചിരുന്നു. തന്റെ രാജ്യത്തില്‍ ഐസിസിയുടെ ഉത്തരവിന് വിലയില്ലന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ നെതന്യാഹു മനുഷരാശിക്കെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് ഐസിസി ജഡ്ജിമാര്‍ പറഞ്ഞിരുന്നു. സെമറ്റിക് വിരുദ്ധം എന്ന് പറഞ്ഞ് ഐസിസിയുടെ തീരുമാനത്തെ നെതന്യാഹു അപലപിച്ചിരുന്നു.

മനുഷ്യരാശിക്ക് എതിരായതും യുദ്ധ കുറ്റങ്ങളിലും വംശഹത്യകളിലും കുറ്റാരോപിതരായവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ഐസിസിയെന്ന ആഗോള കോടതിക്കുണ്ട്.

ഐസിസിയുടെ സ്ഥാപക അംഗമാണ് ഹങ്കറി. കൂടാതെ, അതില്‍ നിന്നും പുറത്തുപോകുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ആണ്.

ഐസിസിയില്‍ 125 രാജ്യങ്ങള്‍ അംഗങ്ങളാണുള്ളത്. യുഎസ്, റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമല്ല. അതിനാല്‍, അവര്‍ ഈ കോടതിയുടെ ഉത്തരവുകളെ അംഗീകരിക്കുന്നുമില്ല.

ഇസ്രായേലും ഈ കരാറിന്റെ ഭാഗമല്ല. എന്നാല്‍, പാലസ്തീനെ അംഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ അംഗീകരിച്ചുള്ളതിനാല്‍ അവര്‍ കൈയേറിയിട്ടുള്ള പാലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം, ഗാസ എന്നീ പ്രദേശങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുമെന്ന് 2021ല്‍ ഐസിസി വിധിച്ചിരുന്നു.

ഉടമ്പടിയില്‍നിന്നും പിന്‍മാറുന്നതായി യുഎന്‍ സെക്രട്ടറി ജനറലിനെ ഹങ്കറി രേഖാമൂലം അറിയിക്കണം. പിന്‍മാറല്‍ ഒരു വര്‍ഷത്തിനുശേഷം നടപ്പിലാകും.






#Daily
Leave a comment