TMJ
searchnav-menu
post-thumbnail

TMJ Daily

2024ല്‍ കേരളത്തില്‍ 4,196 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

15 Jan 2025   |   1 min Read
TMJ News Desk

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നവംബര്‍ വരെ 4,196 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമ പ്രകാരമുള്ള കേസുകളുടെ എണ്ണം അവസാന മാസത്തെ കണക്കുകൂടി പുറത്ത് വരുമ്പോള്‍ 4,500 കടക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ 4,641 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവന്തപുരത്താണ്. 541 കേസുകള്‍. മലപ്പുറത്ത് 465, കോഴിക്കോട് 416, കൊല്ലത്ത് 397 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കുറവ് പത്തനംതിട്ടിയാണ്, 150 കേസുകള്‍.

വീടുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പീഡനം ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.

കൂടാതെ, പീഢനത്തിന് ആണ്‍കുട്ടികള്‍ ഇരയാകുന്ന സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുവരുന്നു. മുമ്പ് പെണ്‍കുട്ടികള്‍ ഇരയാകുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പോക്‌സോ നിയമത്തിലും മറ്റുമുള്ള അവബോധം സമൂഹത്തില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണിത്. മുമ്പ് നാലഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നയിടത്ത് ഇപ്പോള്‍ വര്‍ഷം 50ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധവും ഒരു പ്രശ്‌നമായി മാറുന്നുണ്ട്. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക പ്രവൃത്തി പരസ്പര സമ്മതോടെയുള്ളത് ആണെങ്കിലും അത് നിയമപരമല്ല. ഇര ഗര്‍ഭിണിയാകുമ്പോഴാണ് ഇത് പുറത്ത് വരുന്നത്.


 

#Daily
Leave a comment