TMJ
searchnav-menu
post-thumbnail

TMJ Daily

സിഡ്‌നി ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്

03 Jan 2025   |   1 min Read
TMJ News Desk

ല മാറിയിട്ടും തലവര മാറാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. സിഡ്‌നി ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 185 റണ്‍സിന് പുറത്തായി.

ഫോം ഔട്ടായതിനെ തുടര്‍ന്ന് ടീമിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുംറ ടീമിനെ നയിച്ചെങ്കിലും ആദ്യ ദിനം ടീമിന്റെ പ്രകടനത്തില്‍ അത് പ്രതിഫലിച്ചില്ല.

അഞ്ചാം ഓവറില്‍ സ്‌കോര്‍ 11-ല്‍ നില്‍ക്കേ ഓപ്പണറായ കെ എല്‍ രാഹുലിനെ മിച്ചേല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് പിടികൂടി പുറത്തായി. 14 പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. സ്‌കോര്‍ 17-ല്‍ എത്തിയപ്പോല്‍ യശ്വസി ജയ്‌സ്വാളും പുറത്തായി. 26 പന്തില്‍ നിന്നും 10 റണ്‍സ് എടുത്ത ജയസ്വാളിനെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി.

തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും റിഷഭ് പന്തും രവീന്ദ്ര ജഡേജയും പ്രതിരോധ പ്രവര്‍ത്തനം നടത്തിയെങ്കിലും സ്‌കോര്‍ ഉയര്‍ന്നില്ല. ഗില്‍ 64 പന്തില്‍ നിന്നും 20 റണ്‍സും കോലി 69 പന്തില്‍നിന്നും 17 റണ്‍സും പന്ത് 98 പന്തില്‍ നിന്നും 40 റണ്‍സും ജഡേജ 95 പന്തില്‍ നിന്നും 26 റണ്‍സും എടുത്തു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ പന്തില്‍ തന്നെ പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ 30 പന്തില്‍ നിന്നും 14 റണ്‍സും ക്യാപ്റ്റന്‍ 17 പന്തില്‍ നിന്നും 22 റണ്‍സും എടുത്തു. ഇരുവരും മൂന്ന് വീതം ബൗണ്ടറികള്‍ നേടി. ബുംറ ഒരു സിക്‌സും നേടി. ഓസീസ് ബൗളര്‍മാര്‍ 26 റണ്‍സ് എക്‌സ്ട്രാ വഴങ്ങി.

സ്‌കോട്ട് ബോളണ്ട് 31 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചേല്‍ സ്റ്റാര്‍ക്ക് 49 റണ്‍സിന് മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് 37 റണ്‍സിന് രണ്ട് വിക്കറ്റുകളും വീഴ്ത്തി. ശേഷിച്ച വിക്കറ്റ് നഥാന്‍ ലിയോണ്‍ നേടി.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒമ്പത് റണ്‍സിന് ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ബുംറയുടെ പന്തില്‍ ഉസ്മാന്‍ ഖവാജയെ കെഎല്‍ രാഹുല്‍ പിടിച്ച് പുറത്താക്കി.




#Daily
Leave a comment