TMJ
searchnav-menu
post-thumbnail

TMJ Daily

ഹമാസ് നേതാവ് ഹനിയയെ വധിച്ചത് ഇസ്രായേല്‍; വെളിപ്പെടുത്തലുമായി പ്രതിരോധമന്ത്രി

24 Dec 2024   |   1 min Read
TMJ News Desk

മാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെ ജൂലൈയില്‍ ടെഹ്‌റാനില്‍ വച്ച് വധിച്ചത് തങ്ങള്‍ തന്നെയെന്ന് ഇസ്രായേല്‍ വെളിപ്പെടുത്തി. ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇറാന്റെ തലസ്ഥാനത്ത് ഹനിയ വസിച്ചിരുന്ന കെട്ടിടത്തില്‍ വച്ചാണ് ഇസ്രായേല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇറാന്റെ സഹായത്തോടെ യെമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ക്കെതിരെ ഇസ്രായേല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരുടെ നേതൃത്വത്തെ ഇല്ലായ്മ ചെയ്യുമെന്നും കാറ്റ്‌സ് പറഞ്ഞപ്പോഴാണ് ഹനിയയുടെ കൊലപാതകത്തിന് പിന്നിലെ രഹസ്യവും വെളിപ്പെടുത്തിയത്.

ടെഹ്‌റാനിലും ഗാസയിലും ലെബനനിലും തങ്ങള്‍ ഹനിയ, യഹ്യ സിന്‍വര്‍, ഹസ്സന്‍ നാസറ്റള്ള എന്നിവരോട് ചെയ്തത് പോലെ ഹോഡെയ്ദയിലും സനയിലും തങ്ങള്‍ ചെയ്യും എന്ന് കാറ്റ്‌സ് പറഞ്ഞു.

ഹമാസിന്റെ പരമോന്നത നേതാവായി പരിഗണിക്കപ്പെട്ടിരുന്ന വ്യക്തിയാണ് 62 വയസ്സുകാരനായ ഹനിയ. ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

ഹനിയയുടെ മരണശേഷം യാഹ്യ സിന്‍വാറിനെ ഹമാസ് നേതാവായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 7 ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണ് സിന്‍വാര്‍. ഇസ്രായേല്‍ ഗാസയില്‍ വച്ച് സിന്‍വാറിനെ കൊലപ്പെടുത്തി.

അതേസമയം, ഇറാന്റെ പിന്തുണയുള്ള ലെബനീസ് സംഘമായ ഹിസ്ബുള്ളയുടെ നേതാവായിരുന്നു ഹസ്സന്‍ നസ്രള്ള. അദ്ദേഹത്തെ സെപ്തംബറില്‍ ബെയ്‌റൂട്ടില്‍ വച്ച് കൊലപ്പെടുത്തി.

ഇറാന്റെ പിന്തുണയോടെ വടക്കുപടിഞ്ഞാറന്‍ യെമനില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് ഹൂതികള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ ഹമാസിനെതിരെ യുദ്ധം തുടങ്ങിയശേഷം ചെങ്കടലില്‍ ഇസ്രായേലിന്റേയും മറ്റും കപ്പലുകളെ ഹൂതികള്‍ ലക്ഷ്യയിലെ യുദ്ധം അവസാനമിട്ട് തുടങ്ങി. ഗാസിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ പറയുന്നു.



#Daily
Leave a comment