TMJ
searchnav-menu
post-thumbnail

TMJ Daily

വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി, ബെയ്‌റൂട്ടിന് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേല്‍

27 Sep 2024   |   1 min Read
TMJ News Desk

ലെബനന്‍ -ഇസ്രായേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായുള്ള ആഗോള ആഹ്വാനം ഇസ്രായേല്‍ നിരസിച്ചു. ലെബനനില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ സായുധ ആക്രമണങ്ങളുമായി മുന്നോട്ട് പോകാനാണ് ഇസ്രായേലിന്റെ തീരുമാനം.

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രായേല്‍ യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍, തല്‍ക്ഷണം രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരു സ്ത്രീ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ എയര്‍ഫോഴ്‌സ് യൂണിറ്റുകളിലൊന്നിന്റെ തലവന്‍ മുഹമ്മദ് സുറൂര്‍ കൊല്ലപ്പെട്ടു. ഗ്രൂപ്പിന്റെ ഉന്നത റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് കുറച്ച് ദിവസങ്ങളായി നടക്കുന്നതെന്ന് ഹിസ്ബുള്ള കമാന്‍ഡര്‍ പറഞ്ഞു.

ഇതേസമയം ഇസ്രേയല്‍ കരയുദ്ധം ആരംഭിക്കാനുള്ള സൈനിക നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈന്യം ഹിസ്ബുള്ളയെ പൂര്‍ണ്ണ ശക്തിയോടെ ആക്രമിക്കും, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഞങ്ങള്‍ ആക്രമണം നിര്‍ത്തില്ലെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, 

''വടക്കില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ല'' എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്സില്‍ പറഞ്ഞു. ഇസ്രായേലിന്റെ നിലപാട് ഒത്തുതീര്‍പ്പിനുള്ള പ്രതീക്ഷകളെയാണ് തകര്‍ക്കുന്നത്, ''സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നതിന് മുമ്പ്, ഈ പ്രതിസന്ധി നിയന്ത്രിക്കുന്നത് അസാധ്യമാണ്.'' ലെബനീസ് വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് യുഎന്നിനോട് അടിയന്തര വെടിനിര്‍ത്തല്‍ വിജയിപ്പിക്കണക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് പറഞ്ഞു.

'ലെബനന്‍ നിലവില്‍ ഒരു പ്രതിസന്ധിയെ നേരിടുന്നു, അത് ലെബനന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്,' യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ ബൗ ഹബീബ് പറഞ്ഞു. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഇസ്രായേലിന് പൂര്‍ണ്ണമായ അറിവും എല്ലാ വാക്കുകളും പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്നും സഖ്യകക്ഷികള്‍ ഇത് ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി നേരത്തെ  പറഞ്ഞിരുന്നു. 

2006ലെ  യുദ്ധത്തിന് ശേഷമുള്ള ലെബനനിലെ ഏറ്റവും ശക്തമായ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്. ബെക്കാ താഴ്വരയിലെ യൂനിന്‍ പട്ടണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിറിയക്കാരാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തരയുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത 1.5 ദശലക്ഷം സിറിയക്കാരാണ് ലെബനനില്‍ താമസിക്കുന്നത്.വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി, ബെയ്‌റൂട്ടിന് നേരെ വീണ്ടും ആക്രമണവുമായി ഇസ്രായേല്‍.


#Daily
Leave a comment