TMJ
searchnav-menu
post-thumbnail

TMJ Daily

കര്‍ണാടകയില്‍ ഇസ്രായേലി ടൂറിസ്റ്റിനെ ബലാല്‍സംഗം ചെയ്തു

08 Mar 2025   |   1 min Read
TMJ News Desk

ര്‍ണാടകയിലെ ഹംപിയില്‍ 27 വയസ്സുള്ള ഇസ്രായേലി ടൂറിസ്റ്റിനേയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയേയും ഇന്നലെ രാത്രിയില്‍ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ഇവര്‍ മൂന്ന് പുരുഷ സഹയാത്രികര്‍ക്കൊപ്പം വാനനിരീക്ഷണം നടത്തുമ്പോഴാണ് ആക്രമണം ഉണ്ടായത്.

അക്രമികള്‍ പുരുഷന്‍മാരെ കനാലില്‍ തള്ളിയിട്ടു. ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കനാലില്‍ നിന്നും കണ്ടെത്തി.

ഇന്നലെ രാത്രി ഹംപിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള സനാപൂര്‍ തടാകത്തിലാണ് സംഭവം. വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ഇടമാണിത്.

ഒഡീഷ, യുഎസ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുരുഷ സഹയാത്രികര്‍. തടാകത്തിന് സമീപമുള്ള തുംഗഭദ്ര കനാലിന്റെ കരയില്‍ അഞ്ചുപേരും ഇരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ടൂറിസ്റ്റുകളോട് പണം ചോദിച്ചു. എന്നാല്‍ ടൂറിസ്റ്റുകള്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ ആക്രമണം നടത്തുകയായിരുന്നു. അക്രമികള്‍ കന്നഡയും തെലുങ്കും സംസാരിച്ചിരുന്നു.

ഹോം സ്റ്റേ ഉടമ പരാതി നല്‍കി. അക്രമികള്‍ പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടുവെന്ന് പരാതിയില്‍ പറയുന്നു. ഒഡീഷ സ്വദേശിയായ പങ്കജിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

അക്രമികള്‍ രണ്ട് മൊബൈല്‍ ഫോണുകളും 9,500 രൂപയും കൊള്ളയടിക്കുകയും ചെയ്തു.


#Daily
Leave a comment