TMJ
searchnav-menu
post-thumbnail

TMJ Daily

കേരള ബജറ്റ്: അതിവേഗ റെയില്‍പാതയ്ക്കായുള്ള പരിശ്രമം തുടരുമെന്ന് ധനമന്ത്രി

07 Feb 2025   |   1 min Read
TMJ News Desk

വിഴിഞ്ഞം തുറമുഖത്തേയും കൊല്ലം ജില്ലയിലെ പുനലൂരിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള വ്യവസായ ഇടനാഴി സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന് 50 കോടി രൂപയുടെ പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്കായി 10,431.73 കോടി രൂപ അനുവദിച്ചു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ കൂടുതലായി എത്തിക്കും. സംസ്ഥാനത്ത് 100 പാലങ്ങള്‍ പണിപൂര്‍ത്തിയായതായും 10 പാലങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3,061 കോടി രൂപ മാറ്റിവച്ചു.

നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മന്ത്രി ഉയര്‍ത്തി. 15,980.41 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ജനറല്‍ പര്‍പ്പസ് ഫണ്ടായി 2,577 കോടി രൂപയും അനുവദിച്ചു.

കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇതിനകം 3,967.3 കോടി രൂപ നല്‍കിയെന്നും മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിക്ക് 1,160 കോടി രൂപയും അനുവദിച്ചു. ലൈഫ് പദ്ധതിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് അടുത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റന്‍ പ്ലാനും മന്ത്രി പ്രഖ്യാപിച്ചു. അതിവേഗ റെയില്‍പാത നിര്‍മ്മിക്കാനുള്ള ശ്രമം തുടരും.

കിഫ്ബിയെ റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കിഫ്ബി വായ്പയെ കടമായി കണക്കാക്കുകയും ചെയ്യുന്നു. ഇത് മുന്‍കാല പ്രാബല്യത്തോടെയാണ് കേന്ദ്രം ചെയ്തതെന്നും കിഫ്ബി പദ്ധതികള്‍ക്ക് ഇപ്പോള്‍ ബജറ്റില്‍ നിന്നും പണം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണനയാണെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നികുതി വിഹിതം വെട്ടിയെന്നും മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ കേരളം 15-ാം സ്ഥാനത്തുനിന്നും ഒന്നാമതെത്തി.





 

#Daily
Leave a comment