TMJ
searchnav-menu
post-thumbnail

TMJ Daily

അസദിന്റെ പതനത്തിന് പിന്നില്‍ യുഎസ്-ഇസ്രായേല്‍ പദ്ധതിയെന്ന് അയത്തൊള്ള ഖമേനി

11 Dec 2024   |   1 min Read
TMJ News Desk

യുഎസും ഇസ്രായേലും ചേര്‍ന്നുള്ള പദ്ധതിയുടെ ഫലമാണ് സിറിയയില്‍ ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ പതനമെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനി പറഞ്ഞു.

സിറിയയുടെ അയല്‍ക്കാരില്‍ ഒരു രാജ്യത്തിനും പങ്കുണ്ടെന്ന് അസദ് വിരുദ്ധരെ പിന്തുണച്ചിരുന്ന തുര്‍ക്കിയയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹം ഒരു രാജ്യത്തിന്റേയും പേരെടുത്ത് പറഞ്ഞില്ല.

മദ്ധ്യേഷ്യയില്‍ യുഎസിന്റേയും ഇറാന്റേയും സ്വാധീനത്തെ എതിര്‍ക്കുന്ന ഇറാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ, സൈനിക പ്രതിരോധ സഖ്യത്തിനുള്ള വലിയ തിരിച്ചടിയായി അസദിന്റെ പതനത്തെ വിലയിരുത്തുന്നു.

അമേരിക്കയിലും ഇസ്രായേലിലും ഉള്ള കമാന്‍ഡ് മുറികളില്‍ ആസൂത്രണം ചെയ്തതാണ് സിറിയയില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'അതിനുള്ള തെളിവ് ഞങ്ങളുടെ പക്കലുണ്ട്. സിറിയയുടെ അയല്‍ക്കാരായ സര്‍ക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്,' ഖമേനി പറഞ്ഞു. ഈ അയല്‍രാജ്യത്തിന് വ്യക്തമായ പങ്കുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അസദിനെ യുദ്ധസമയത്ത് പിടിച്ചു നില്‍ക്കാന്‍ സഹായിക്കാന്‍ ഇറാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കുകയും റെവല്യൂഷണറി ഗാര്‍ഡുകളെ സിറിയയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.


#Daily
Leave a comment