
നിയമലംഘനം നടത്തിയിട്ടില്ല കുറ്റം നിഷേധിച്ച് മദ്യവ്യാപാര കമ്പനിയായ പെർനാർഡ് റിച്ചാർഡ്
നിയമലംഘനം നടത്തിയെന്ന കുറ്റം നിഷേധിച്ച് മദ്യവ്യാപാര കമ്പനിയായ പെർനാർഡ് റിച്ചാർഡ്. കള്ള പണം വെളുപ്പിക്കുന്നതിൽ പെർനോഡ് റിച്ചാർഡ് ഇന്ത്യ (പിആർഐ) ഏർപ്പെട്ടതായി 2023 ജനുവരിയിൽ ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ ഏജൻസിയായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിലാണ് നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. കോടതിയിലും പുറത്തും കമ്പനി നിയമലംഘനം നിഷേധിച്ചിരുന്നു.
സ്വകാര്യ ചില്ലറ വ്യാപാരികൾക്ക് മദ്യശാലകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന 2021ലെ നിയമത്തിന് അനുമതി നൽകുന്നതിനും പിആർഐ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചിരുന്നു. പെർനോഡിൻ്റെ ഇന്ത്യൻ ഓപ്പറേഷൻസിൻ്റെ അന്നത്തെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് മിശ്ര ഉൾപ്പെടെ മൂന്ന് എക്സിക്യൂട്ടീവുകൾ നിയമലംഘനത്തിന്റെ ഭാഗമായെന്നാണ് ആരോപണം ചില്ലറ വിൽപ്പന നടത്തുന്നതിൽ നിർമ്മാതാക്കളെ ഡൽഹി എക്സൈസ് വിലക്കിയിരുന്നു.
പെർനോഡിന്റെ ആശയവിനിമയങ്ങളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയത്. ചോദ്യം ചെയ്യലിനിടെ രാജേഷ് മിശ്ര വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയതായും 66 പേജുള്ള രേഖയിൽ പറയുന്നു.
2021ലെ നിയമം മാറ്റിമറിക്കുകയും സ്റ്റോറുകൾ വീണ്ടും സർക്കാർ നിയന്ത്രണത്തിലാക്കുകയും ചെയ്‌തിരിക്കെ, പെർനോഡിനെതിരെയുള്ള എൻഫോഴ്‌സ്‌മെൻ്റ് നടപടി തുടരും.
അന്വേഷണത്തെത്തുടർന്ന് ന്യൂഡൽഹിയിൽ പിആർഐ ബ്രാൻഡുകളുടെ വിൽപ്പന നിരോധിച്ചിരിന്നു. നിയന്ത്രണങ്ങൾക്കെതിരെ കമ്പനി അപ്പീൽ നൽകിയിട്ടുണ്ട്.
പിആർഐ ഏറ്റവും പുതിയ സാമ്പത്തിക വർഷം 3.2 ബില്യൺ ഡോളർ വരുമാനത്തിൽ 189 ദശലക്ഷം ഡോളർ ലാഭം റിപ്പോർട്ട് ചെയ്തു.