
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ മുണ്ടേ
സഹായി കൊലക്കേസ് പ്രതി; മഹാരാഷ്ട്ര മന്ത്രി രാജിവച്ചു
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ മുണ്ടേ രാജിവച്ചു. സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രിയുടെ അടുത്ത സഹായിയായ വാല്‍മീക് കരാട് പ്രതിയായതിനെ തുടര്‍ന്നാണ് മന്ത്രി രാജിവയ്‌ക്കേണ്ടി വന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും എന്‍സിപി നേതാവുമാണ് മുണ്ടേ. കരാടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്ന് മുണ്ടേ പറഞ്ഞു. എന്നാല്‍ ധാര്‍മ്മിക കാരണങ്ങളാലാണ് മുണ്ടേയുടെ രാജിയെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. പ്രതിപക്ഷം മുണ്ടേയുടെ രാജി ആവശ്യപ്പെട്ടുവരികയായിരുന്നു.
സന്തോഷ് ദേശ്മുഖ് ക്രൂരമായിട്ട് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ക്രൂരമായ കൊലപാതകത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം കരാടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബീഡ് ജില്ലയിലെ മസ്സാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചാണ് ദേശ് മുഖ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9നാണ് ക്രൂരമായി കൊല്ലപ്പെട്ടത്.