
മക്ഡൊണാൾഡ് ഉണ്ടാക്കിയ ഇ കോളി പ്രതിസന്ധി, പച്ചക്കറി എങ്ങനെയാണ് അപകടകാരിയാവുന്നത്
ഇ കോളി വ്യാപനത്തെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായ മക്ഡൊണാൾഡ്സ് തങ്ങളുടെ ഭക്ഷണങ്ങളിൽ നിന്ന് രോഗവ്യാപനത്തിന് കാരണമായ ഉള്ളി ഒഴിവാക്കേണ്ടി വന്നിരുന്നു. ഇത് റെസ്റ്റോറന്റുകളുടെ ഉത്പാദനത്തെയും വിപണനത്തെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ 75 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരണമടയുകയും ചെയ്തിരുന്നു. യുഎസിലെ മക്ഡൊണാൾഡ്സിന്റെ 14,000 റെസ്റ്റോറന്റുകളിലെ മെനുവിൽ നിന്നാണ് ഹാംബർഗർ ഒഴിവാക്കിയത്.
രോഗബാധിതരായ 61 പേരെക്കുറിച്ചാണ് നിലവിൽ വിവരമുള്ളത്, ഇവരിൽ 22 പേരാണ് നിലവിൽ ആശുപത്രി ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർക്ക് വൃക്ക തകരാറിന് വരെ കാരണമായേക്കാവുന്ന ഹിമോലിറ്റിക് യൂറേമിക് സിൺഡ്രം എന്ന രോഗവും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുഎസ് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ബർഗറിലെ ബീഫ് പാറ്റികൾ ഭക്ഷ്യജന്യരോഗങ്ങൾക്ക് കാരണമായി തീർന്നിരുന്നു. യുഎസിലെ മറ്റൊരു ഭക്ഷ്യശൃംഖലയായ ജാക്ക് ഇൻ ബോക്സിലെ ബർഗർ കഴിച്ചത് മൂലമുണ്ടായ ഇ കോളി വ്യാപനവും ഇതിൽ ഉൾപ്പെടുന്നു. കേടായ ബീഫ് പാറ്റികൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ബർഗറുകൾ 170 പേരിൽ ഇ കോളി ബാധയുണ്ടാക്കുകയും നാല് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്ന് ബീഫ് പാചകം ചെയ്യുന്നതും വിൽക്കുന്നതും സംബന്ധിച്ച് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമായതായി എഫ് ഡി ഡിയിലെ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബീഫ് പാകം ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് ആവാം ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരാത്തത്, പാകം ചെയ്യുന്നത് പലപ്പോഴും ഭക്ഷണപദാർത്ഥങ്ങൾ മോശമാവാതിരിക്കാൻ സഹായിക്കുന്നു. ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ഈ അപകടം ഒഴിവാക്കാനാകും.
കൃഷി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് മൃഗങ്ങളുമായി പല രീതിയിൽ സമ്പർക്കം ഉണ്ടാവാനുള്ള സാഹചര്യം കൂടുതലാണ്. ഇ കോളിയ്ക്ക് കാരണമായ ബാക്ടീരിയ ഏറ്റവും കൂടുതലായി കണ്ട് വരുന്നത് മൃഗങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇവയുടെ മലവും മറ്റും വളമായി ഉപയോഗിക്കുന്നതും മോശമായ വെള്ളം ഉപയോഗിക്കുന്നതും ഉള്ളി പോലുള്ള വിളകളിൽ ഏറ്റവും എളുപ്പത്തിൽ ചീത്തയാവാനുള്ള സാഹചര്യമുണ്ടാവുന്നു. ഉത്പന്നങ്ങളുടെ ഗുണമേന്മ കണ്ടെത്താൻ ചില ടെസ്റ്റുകൾ അനിവാര്യമാണ് എന്നാൽ ടെസ്റ്റുകൾ എല്ലാം കണ്ടെത്തണമെന്നില്ലെന്നത് വെല്ലുവിളിയാണ്. ഉള്ളി സംഭരണം നിർത്തിവയ്ക്കാനുള്ള തീരുമാനം ഉടൻ നടപ്പിലാക്കുമെന്നാണ് കമ്പനി പറയുന്നത്. 2022ലുണ്ടായ ഇ കോളി ബാധയ്ക്ക് കാരണം ലെറ്റൂസ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷണങ്ങളിൽ നിന്ന് ഇത് ഒഴിവാക്കിയിരുന്നു. 2006ലുണ്ടായ 71 പേരെ ബാധിച്ച ഇ കോളി വ്യാപനത്തിനും കാരണമായത് ലെറ്റൂസ് തന്നെയാണ്. മാംസത്തെക്കാൾ കൂടുതൽ അപകടകാരി പച്ചക്കറിയാണെന്ന് ആണ് ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്.


