
യുഎസിൽ ഇ കോളി വ്യാപനത്തിന് കാരണമായി മക്ഡൊണാൾഡ്സിന്റെ ഹാംബർഗർ
യുഎസിലെ ഡസൻ കണക്കിന് ആളുകളെ രോഗികളാക്കിയ ഇ കോളി വ്യാപനത്തിന് പിന്നിൽ മക്ഡൊണാൾസിലെ ക്വാർട്ടർ പൗണ്ടർ ഹാം ബർഗറാണെന്ന് ആരോഗ്യ വകുപ്പ്.
ഇതുവരെ 49 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത് കൊളറാഡോയിലും നെബ്രോസ്കയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.
വൈറസ് ബാധിതരായ ആളുകളിലേറെയും അസുഖം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പായി മക്ഡൊണാൾഡ്സിൽ നിന്ന് ഹാം ബർഗർ കഴിച്ചിരുന്നതായി സിഡിസി റിപ്പോർട്ട് ചെയ്തു. വ്യാപനത്തിന് കാരണമായ ബർഗറിലെ ചേരുവ ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹാം ബർഗറിലെ ഏത് പദാർത്ഥമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് കണ്ടെത്താനായി അന്വേഷണ ഏജൻസികളുമായി മക്ഡൊണാൾഡ്സ് സഹകരിച്ച് പ്രവർത്തിക്കുമെന്ന് സിഡിസി അറിയിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ക്വാർട്ടർ പൗണ്ടർ ഹാം ബർഗറിൽ ഉപയോഗിക്കുന്ന ഫ്രഷ് സിൽവേഡ് ഒണിയനും ബീഫ് പാറ്റികളും പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്. മക്ഡൊണാൾഡ്സിന്റെ കച്ചവടത്തിൽ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി.
എന്നാൽ, ഈ ഇടിവ് അധികം രാജ്യങ്ങളെയും അധികം ഭക്ഷണ പദാർത്ഥങ്ങളെയും ബാധിച്ചിട്ടില്ലെന്ന് മക്ഡൊണാൾഡ്സിന്റെ യുഎസ്എ പ്രസിഡന്റായ ജോ എർലിംഗർ പറഞ്ഞു. മക്ഡൊണാൾസിലെ എല്ലാ ജീവനക്കാരും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ നിർബന്ധം പുലർത്തുന്നവരാണെന്നും വീഡിയോയിലൂടെ എർലിംഗർ അറിയിച്ചു.
തിരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ ഹാം ബർഗറിൽ സിൽവേഡ് ഒണിയൻ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നും കൂടാതെ ചില ഭക്ഷണശാലകളിൽ നിന്ന് ഹാംബർഗർ താത്കാലികമായി ഒഴിവാക്കാനും തങ്ങൾ തീരുമാനമെടുത്തതായി എർലിംഗർ കൂട്ടിചേർത്തു.
മക്ഡൊണാൾഡ്സിനെ സംബന്ധിച്ച് ഈ വർഷം കുറച്ച് കഠിനമായിരിക്കുമെന്നാണ് ഈ വാർത്ത വ്യക്തമാക്കുന്നത്. ജൂലൈയിൽ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൃഖംലയിലാണ് ആദ്യ ഇടിവ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പവും ഇസ്രായേലിന് മക്ഡൊണാൾഡ്സ് നൽകുന്ന പിന്തുണയുമാണ് ഇടിവിന് കാരണം. കമ്പനിയെ സംബന്ധിച്ചിടത്തോളം 2025 കൂടുതൽ നിറഞ്ഞ വർഷമായിരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ് കെംപെൻസ്കി മുന്നറിയിപ്പ് നൽകുന്നു.