.jpg)
മിഡിൽ ഈസ്റ്റ് ടിക്കിംഗ് ടൈം ബോംബ്; മുൻ ഹമാസ് മേധാവി ഖാലിദ് മെഷാൽ
ഇസ്രായേലുമായുള്ള ഒരു വർഷത്തെ യുദ്ധത്തിൽ കനത്ത നഷ്ടമുണ്ടായിട്ടും, ഹമാസ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്ന് മുൻ ഹമാസ് മേധാവി ഖാലിദ് മെഷാൽ. ഇസ്രായേൽ അധിനിവേശം പലസ്തീനിൽ നിലനിൽക്കുന്നിടത്തോളം പ്രദേശം ഒരു ടിക്കിംഗ് ടൈം ബോംബായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് റിക്രൂട്ടിങ്ങും ആയുധങ്ങൾ നിർമ്മിക്കുന്നതും തുടരുകയാണെന്ന് മെഷാൽ പറഞ്ഞു.
തെക്കൻ ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വർഷം തികയവേ, ഗാസയിലേക്ക് ഇസ്രായേലി സൈന്യം നാല് മിസൈലുകളാണ് തൊടുത്തുവിട്ടത്. എന്നാൽ അതിനെയെല്ലാം സൈന്യം തടഞ്ഞു.
ഞങ്ങളുടെ വെടിക്കോപ്പുകളുടെയും ആയുധങ്ങളുടെയും ഒരു ഭാഗം നഷ്ടപ്പെട്ടുവെങ്കിലും, വെടിക്കോപ്പുകളുടെയും ആയുധങ്ങളുടെയും നിർമ്മാണം ഞങ്ങൾ തുടരുകയാണ് എന്ന് മെഷാൽ പറഞ്ഞു. ഹമാസിന് ഇപ്പോഴും ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
1997 ൽ ഇസ്രായേൽ വിഷം കുത്തിവച്ച് വധിക്കാൻ ശ്രമിച്ചതിൽ നിന്ന് രക്ഷപ്പെട്ടയാളാണ് മെഷാൽ. 1996-2017 കാലഘട്ടത്തിൽ ഹമാസിൻ്റെ നേതാവായിരുന്നു. മെഷാലിന്റെ അഭിപ്രായങ്ങളിൽ നിന്ന്, ഹമാസിൻ്റെ നേതൃത്വത്തിൽ സൈന്യത്തിന് എന്ത് നഷ്ടം നേരിടേണ്ടി വന്നാലും പോരാടുമെന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.