TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്തു, ഒരാള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

30 Aug 2024   |   1 min Read
TMJ News Desk

ത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബ്രിജ് വിഹാര്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ കണ്ടെത്താനായിട്ടില്ല. സ്‌ക്രാപ്പ് ഡീലറായ ഒരാള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ലിങ്ക് റോഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി. 

രോഷാകുലരായ ജനക്കൂട്ടം കടകള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സ്‌ക്രാപ്പ് ഡീലറായി ജോലി ചെയ്യുന്ന പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ പിന്‍ വാതിലിലൂടെ അകത്ത് കയറി മൂന്ന് പേരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണെന്നും ഒരാളെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിജ് വിഹാറില്‍ ഗാസിയാബാദ് പൊലീസ് 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 14 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.

വര്‍ഗീയ സംഘര്‍ഷത്തിലേക്ക്

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദു കുടുംബത്തില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മുസ്ലീം പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുണ്ട്. എല്ലാ മുസ്ലീംഗങ്ങളും അവരുടെ വാടക താമസസ്ഥലം ഉടന്‍ ഒഴിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.


#Daily
Leave a comment