.jpg)
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം; ആരംഭം മാത്രമെന്ന് ഹൂതികൾ
ഇസ്രായേൽ, പലസ്തീനെതിരെ നടത്തുന്ന യുദ്ധം ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഹൂതികൾ ഇസ്രായേലിന് എതിരെ മിസൈൽ ആക്രമണം നടത്തി. ആദ്യമായി മധ്യ ഇസ്രായേലിൽ മിസൈൽ പതിച്ചുവെങ്കിലും ആക്രമണത്തിൽ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വടക്കൻ യെമനെ നിയന്ത്രിക്കുന്ന ഇറാൻ അനുകൂല ഹൂതികളാണ് ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിത്. ഈ ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
വെറും 11 1/2 മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ (1270 മൈൽ) സഞ്ചരിച്ചാണ് മിസൈൽ ഇസ്രായേലിൽ പതിച്ചത്. പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞു.
മിസൈൽ ഇന്റർസെപ്റ്ററിൽ ഇടിച്ച് ഛിന്നഭിന്നമായതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രേയിലിലെ പ്രാദേശിക സമയം ഞായറാഴ്ച ഏകദേശം 6:35 ന് നടന്ന ആക്രമണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ടെൽ അവീവിലും മധ്യ ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി, താമസക്കാർ അഭയത്തിനായി പരക്കംപാഞ്ഞു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. .
ഇന്റർസെപ്റ്ററിൽ ഇടിച്ച് ഛിന്നഭിന്നമായ മിസൈൽ കഷണങ്ങൾ വയലുകളിലും റെയിൽവേ സ്റ്റേഷനു സമീപവും പതിച്ചു. നേരിട്ട് ആളപായമുണ്ടായില്ലെങ്കിലും സുരക്ഷായിടങ്ങളിലേക്ക് നടത്തിയ പരക്കം പാച്ചിലിനിടയിൽ ഒമ്പത് പേർക്ക് നിസാര പരിക്കേറ്റു. മധ്യ ഇസ്രായേലിലെ തുറസ്സായ സ്ഥലത്ത് പുക ഉയരുന്നത് കണ്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു
ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് "കനത്ത വില" നൽകേണ്ടിവരുമെന് ഹൂതികൾ അറിഞ്ഞിരിക്കണമെന്ന് പ്രതിവാര ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു പറഞ്ഞു. "അതിനെക്കുറിച്ച് ഓർമ്മപ്പെടുത്തൽ ആവശ്യമുള്ളവരെ ഹൊദെയ്‌ദ തുറമുഖം സന്ദർശിക്കാൻ ക്ഷണിക്കുന്നു," ടെൽ അവീവിൽ ഹൂതി ഡ്രോൺ ആക്രമണം നടത്തിയതിന് ജൂലൈയിൽ യെമനെതിരെ ഇസ്രായേൽ തിരിച്ചടിയായി നടത്തിയ വ്യോമാക്രമണത്തെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു.
ഒക്ടോബറിൽ ഇസ്രയേൽ, പലസ്തീനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ, പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്രായേലിന് നേരെ മാർച്ചിലും ജൂലൈയിലും മിസൈലും ഡ്രോണും പ്രയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ജൂലൈയിൽ ടെൽ അവീവിന് നേരെ ആദ്യമായി നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൊദൈയ്ദ തുറമുഖത്തിന് സമീപം ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുമ്പ്, ഹൂതി മിസൈലുകൾ ഇസ്രായേൽ വ്യോമമേഖലയിലേക്ക് അധികം കടന്നുകയറിയിട്ടില്ല, മാർച്ചിൽ ചെങ്കടലിൽ ഇസ്രായേലിന് കൈവശമുള്ള ഏക തുറമുഖയമായ എയിലാത്തിന് സമീപത്തെ തുറസ്സായ പ്രദേശത്ത് ഒരു മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്.
ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ ഇസ്രായേൽ പ്രതീക്ഷിക്കണമെന്ന് ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞു, "ഒക്‌ടോബർ 7 ന് പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോട് അടുക്കുമ്പോൾ, ഹൊദൈദയ്ക്ക് നേരെയുള്ള ആക്രമണത്തോട് പ്രതികരിക്കുന്നതുൾപ്പെടെ," എന്നാണ് ഹുതി വക്താവ് വ്യക്തമാക്കിയത്.
ഇതൊരു ആരംഭം ആണെന്നാണ് ഹൂതി മീഡിയാ ഓഫീസ് ഡെപ്യൂട്ടി ഹെഡ് നാസറുദ്ദീൻ അമേർ എക്സിൽ എഴുതിയ പോസ്റ്റിൽ ഈ മിസൈൽ ആക്രമണത്തെ വിശേഷിപ്പിച്ചത്. നേരത്തെ വിക്ഷേപിച്ച 20 മിസൈലുകൾ ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ച് നേരത്തെ തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.